Kerala Rain

പെട്ടിമുടിയില്‍ കാണാതായവരില്‍ മുന്‍ പഞ്ചായത്ത് അംഗവും കുടുംബത്തിലെ 21 പേരും

രാജമല പെട്ടിമടയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാര്‍ പഞ്ചായത്ത് മുന്‍ അംഗം ആനന്ദ ശിവനും കുടുംബാംഗങ്ങളെയും കാണാതായതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

81 പേര്‍ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കില്‍ പറയുന്നത്. ലയങ്ങളില്‍ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെട്ടിമുടി മണ്ണിടിച്ചിലില്‍പ്പെട്ട 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് പേരുടെ മൃതദേഹംകൂടി ശനിയാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. രാവിലെ, ഒരു മൃതദേഹത്തിന്റെ ഭാഗം കണ്ടെത്തിയതിന് പിന്നാലെയാണ് ആ പ്രദേശം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തിയത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ രാവിലെ തന്നെ പുനരാരംഭിക്കുകയായിരുന്നു.

ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ര നേതൃത്വം നല്‍കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി രാവിലെ അറിയിച്ചിരുന്നു. 57 പേരടങ്ങുന്ന 2 NDRF ടീമും, ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, ഫയര്‍ & റെസ്‌ക്യൂ വിഭാഗത്തില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും,കോട്ടയത്തു നിന്ന് 24 അംഗ ടീമും ഇന്നലെ തന്നെ സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇത് കൂടാതെ പ്രത്യേക പരിശീലനം നേടിയ 27 ഫയര്‍ &റെസ്‌ക്യൂ ടീമിനെ അയച്ചിട്ടുണ്ട്. പൊലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT