Kerala Rain

മേപ്പാടി ഉരുള്‍പൊട്ടല്‍; ഒഴിച്ചു പോയത് ഒരു ഗ്രാമമെന്ന് പ്രദേശവാസികള്‍ 

THE CUE

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.രണ്ട് മൃതദേഹം ലഭിച്ചു. തമിഴ്‌നാട് സ്വദേശികളുടെതാണെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ മണ്ണിനടിയിലുണ്ടെന്നാണ് സംശയിക്കുന്നത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നൂറിലധികം ഏക്കര്‍ സ്ഥലം ഒഴുകി പോയതായി പ്രദേശത്തുള്ളവര്‍ പറയുന്നു. മേപ്പാടി സ്‌കൂളിലേക്ക് ആളുകളെ മാറ്റി. ഈ മേഖലയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴുകി പോയി. നാല് കിലോമീറ്റര്‍ ദൂരത്തില്‍ റോഡില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ഇവിടെയുള്ള വീടുകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നതായി പ്രദേശത്തുള്ളവര്‍ പറയുന്നു. കാണാതയവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു.

പള്ളി, അമ്പലം , പാടി, വീടുകള്‍, കോട്ടേഴ്‌സുകള്‍, കാന്റീന്‍ എന്നിവ മണ്ണിനടിയിലാണ്. ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഇവിടെയുള്ള ആളുകള്‍ ആളുകള്‍ ചിതറി ഓടുകയായിരുന്നു. കള്ളാടിയില്‍ നിന്നുള്ള റോഡ് ഗതാഗതം പുനസ്ഥാപിച്ചാല്‍ കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. മഴ തുടരുന്നത് രക്ഷാപ്രവര്‍നത്തെ ബാധിക്കുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT