Kerala Rain

ശക്തമായ ഇടിമിന്നലിന് സാധ്യത; ഉച്ച മുതല്‍ ജാഗ്രത വേണം; തുറസ്സായ സ്ഥലത്ത് കളി വേണ്ട

THE CUE

മഴയോടൊപ്പം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകട സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. കുട്ടികള്‍ ഉച്ചയ്ക്ക് ശേഷം തുറസായ സ്ഥലങ്ങളില്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ആതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നവരും ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ളപ്പോള്‍ നിന്ന് കൊണ്ട് പ്രസംഗിക്കരുത്. ഉയര്‍ന്ന വേദികളിലെ പ്രസംഗവും ഒഴിവാക്കണം. മൈക്ക് ഉപയോഗിക്കരുത്.

മഴയോടൊപ്പം ഇടിമിന്നലുണ്ടായാല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. ടെറസിലേക്കോ തുറസ്സായ സ്ഥലങ്ങളിലോ പോകരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. ജലാശയങ്ങളില്‍ ഇറങ്ങരുത്. നനഞ്ഞ തുണികള്‍ എടുക്കരുത്.

വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കണം. ഫോണ്‍ ഉപയോഗിക്കരുത്. ലോഹ വസ്തുക്കളില്‍ തൊടരുത്. തുറസ്സായ സ്ഥലത്താണെങ്കില്‍ കാലുകള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി ഇരിക്കണം.

മിന്നല്‍ ഏറ്റാല്‍ പ്രഥമ ശുശ്രൂഷ നല്‍കണം. ആദ്യത്തെ മുപ്പത് സെക്കന്‍ഡുകള്‍ നിര്‍ണായകമാണ്. പൊള്ളലേല്‍ക്കാനും ഹൃദയാഘാതം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT