Kerala News

ദീപുവിനെ സിപിഎമ്മുകാര്‍ തല്ലിക്കൊന്നതാണെന്ന് വി.ഡി.സതീശന്‍, പട്ടികജാതി കോളനിയിലെത്തി നേതാക്കള്‍ ആക്രമിച്ചു

കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ വിളക്കണല്‍ സമരത്തിനിടെ പട്ടികജാതി കോളനിയില്‍ പോയി സിപിഎം ക്രൂരമായ മര്‍ദ്ദനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ നിലപാടിനെതിരെയായിരുന്ന വീടുകളില്‍ വിളക്കണക്കല്‍ സമരം. ജനാധിപത്യപരമായ രീതിയിലുള്ള സമരത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. പട്ടികജാതി കോളനിയില്‍ കാമ്പയിന്‍ നടത്തിയതിന്റെ പേരിലാണ് ദീപുവെന്നയാളെ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ ആക്രമിച്ചതെന്നും വി.ഡി.സതീശന്‍.

വി.ഡി.സതീശന്റെ പ്രതികരണം

പ്രദേശത്തെ പ്രധാനപ്പെട്ട സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ദീപുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. എം.എല്‍.എക്കെതിരെ നടത്തിയ സമരത്തെയാണ് അക്രമത്തിലൂടെ കൈകാര്യം ചെയ്തത്. വീടുകളില്‍ കാമ്പയിന്‍ നടത്തി എന്നത് കുറ്റമാണോ. സിപിഎം പോലൊരു രാഷ്ട്രീയപാര്‍ട്ടി ഒരു പട്ടിക ജാതി കോളനിയില്‍ പോയി സമരം നടത്തിയവരെ ആക്രമിക്കാമോ.

കേരളത്തിലെ കോളജുകളില്‍ വ്യാപകമായ ആക്രമണം സിപിഎം അഴിച്ചുവിടുകയാണ്. പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. പിണറായിയുടെ തുടര്‍ഭരണത്തിന് ശേഷം പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യം കൂടിയിരിക്കുകയാണ്. ഇതിന്റെ രക്തസാക്ഷിയാണ് ദീപു. സിപിഎം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണ് ദീപുവിനെ.

വിളക്കണക്കല്‍ സമരത്തിനിടെ മര്‍ദ്ദനത്തിനിരയായ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു ഇന്നാണ് മരണപ്പെട്ടത്. ചായാട്ടുചാലില്‍ ദീപു ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മര്‍ദ്ദനമേറ്റ ശേഷം ദീപു വെന്റിലേറ്ററിലായിരുന്നു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT