Kerala News

ഹരിദാസന്‍ വധം: ആസൂത്രണം നടത്തിയത് കൗണ്‍സിലര്‍; നാല് പേര്‍ അറസ്റ്റില്‍

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലറും മണ്ഡലം പ്രസിഡന്റുമായ ലിജേഷ് കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കെ.വി വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ലിജേഷ് നടത്തിയ പ്രസംഗം വിവാദമായിരുന്നു.

കേസില്‍ നിര്‍ണായക തെളിവായി വാട്‌സ്ആപ്പ് കോള്‍. ഹരിദാസന്‍ കൊല്ലപ്പെട്ട ദിവസം ലിജേഷ് വിളിച്ച വാട്‌സ്ആപ്പ് കോളിന്റെ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ ലിജേഷ് വിളിച്ച കോള്‍ ആളുമാറി ബന്ധുവിന്റെ ഫോണിലേക്ക് എത്തിയത്. കേസില്‍ അറസ്റ്റിലായ സുമേഷിന്റെ ഫോണിലേക്കാണ് ലിജേഷിന്റെ തൊട്ടടുത്ത കോള്‍ പോയിരിക്കുന്നത്.

ഹരിദാസിനെ കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഹരിദാസ് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട വിവരം സുമേഷാണ് കൊലയാളി സംഘത്തെ അറിയിച്ചത്. ഇയാളുടെ ഫോണിലേക്കാണ് ലിജേഷ് ഈ സമയത്ത് വിളിച്ചത്.

രണ്ട് ബൈക്കുകളിലായാണ് അക്രമികള്‍ ഹരിദാസിനെ കാത്ത് നിന്നത്. ഇവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT