Kerala News

ശിവശങ്കറിനെ മാറ്റിനിര്‍ത്തണമെന്ന് ചെന്നിത്തല; സസ്പെന്‍ഡ് ചെയ്യണം

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളില്‍ മറുപടി പറയണം. എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അനുവാദം വാങ്ങാതെയാണ് പുസ്തകം എഴുതിയിരിക്കുന്നത്. മുമ്പ് അനുവാദം വാങ്ങാതെ പുസ്തരം എഴുതിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിരുന്നു.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അന്ന് ഞങ്ങളെ പുച്ഛിച്ച് തള്ളിയവരുണ്ട്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനേയും എം.ശിവശങ്കറിനെയും വെള്ളപൂശാനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തവരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്നും സഹായം ലഭിച്ചുവെന്നമുള്ള ആരോപണം ശരിയായി. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ കടത്തുന്നത് എം.ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.

കഴിഞ്ഞ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ബോധ്യപ്പെട്ടു. ലൈഫ് മിഷനിലെ കോടിക്കണക്കിന് അഴിമതിയെക്കുറിച്ച് പറഞ്ഞിരുന്നു. കിട്ടിയ കമ്മീഷന്‍ ശിവശങ്കറിന്റെയും തന്റെയും പേരിലാണ് ലോക്കറില്‍ സൂക്ഷിച്ചതെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണം.

സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെതിരെയും പല മന്ത്രിക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളും ശരിയായിരിക്കുന്നു. ശ്രീരാമകൃഷ്ണനുമായുള്ള ബന്ധത്തില്‍ വ്യക്തത വന്നിരിക്കുന്നു. കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് കൊടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT