Kerala News

ഇക്കാലത്ത് അറിവുണ്ടായാല്‍ മാത്രം പോര, തിരിച്ചറിവുമുണ്ടാകണം; മന്ത്രി കെ.എന്‍. ബാലഗോപാല്‍

വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് അറിവുണ്ടായാല്‍ പോര, തിരിച്ചറിവുണ്ടാവുകയാണ് പ്രധാനമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊട്ടാരക്കര ഗവണ്മെന്റ് എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ ആഡിറ്റോറിയം, സ്‌കൂളിന്റെ പ്രവേശന കവാടം, ചുറ്റുമതില്‍, സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇക്കാലത്ത് വീട്ടിലിരുന്ന് ഇന്റര്‍നെറ്റില്‍ പരതിയാല്‍ എല്ലാ കാര്യങ്ങളും അറിയാനാകും. പക്ഷേ അറിവുകള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണം എന്ന് മനസ്സിലാക്കണമെങ്കില്‍ സഹവാസം വേണം. അതിനായി ജനങ്ങളുടെയും കുട്ടികളുടെയും ഇടയിലേക്കിറങ്ങണം. അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസം നാം മനസിലാക്കേണ്ടതുണ്ട്. അറിവ് നിങ്ങള്‍ക്ക് എവിടുന്നും കിട്ടും. വീട്ടിലിരുന്ന് രഹസ്യമായി സാധനങ്ങള്‍ വാങ്ങിവെച്ച് ബോംബ് പരീക്ഷണം നടത്തിയ ആളുകളെ പറ്റി കേട്ടിട്ടില്ലേ. ഒരു തോക്ക് കയ്യില്‍ കിട്ടിയാല്‍, കാഞ്ചി വലിച്ചാല്‍ വെടിപൊട്ടും എന്നുള്ളത് നമുക്കറിയാം. എന്നാല്‍ അത് ചെയ്തു കഴിഞ്ഞാല്‍ ഉണ്ടാവുന്ന അപകടത്തെപ്പറ്റി മനസ്സിലാക്കി അത് ചെയ്യാതിരിക്കുന്നതാണ് തിരിച്ചറിവ്,'' അദ്ദേഹം പറഞ്ഞു.

വിവരങ്ങള്‍ പലപ്പോഴും അപൂര്‍ണമാണ്. ഉദാഹരണത്തിന് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മതി. പലപ്പോഴും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആളുടെ സ്വഭാവമായിരിക്കും വാര്‍ത്തയ്ക്കും. റിപ്പോര്‍ട്ടര്‍ക്കനുസരിച്ച് വാര്‍ത്തയും വ്യത്യസ്തമായ തരത്തില്‍ ആയിരിക്കും. പക്ഷേ ആ വാര്‍ത്തയിലെ വിവരത്തെ എങ്ങനെയാണ് നമ്മള്‍ ഉപയോഗിക്കേണ്ടതെന്നത് വളരെ പ്രധാനമാണ്. ഇത് അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസത്തിന് നല്ലൊരു ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ ബഷീര്‍, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണ മേനോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി കുമാരി, കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, അനിത ഗോപകുമാര്‍, പിടിഎ പ്രസിഡന്റ് ബി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT