Kerala News

'മലബാറിലെ ഈഴവര്‍ തല്ലുതൊഴിലാളികള്‍, സിപിഎമ്മിന്റെ ചാവേറുകള്‍'; കെ.എം.ഷാജിയുടെ വംശീയഅധിക്ഷേപവും വിവാദത്തില്‍

മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ കെ.എം ഷാജി നടത്തിയ വംശീയ അധിക്ഷേപം നിറഞ്ഞ പ്രസംഗവും വിവാദത്തില്‍. മലബാറിലുള്ള ഈഴവര്‍ സിപിഎമ്മിന്റെ ചാവേറുകളും ആളെ കൊല്ലാന്‍ നടക്കുന്നവരും തല്ലുതൊഴിലാളികളുമാണെന്നാണ് ഷാജി പ്രസംഗിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് കെ.എം.ഷാജി

കെ.എം ഷാജിയുടെ പ്രസംഗത്തില്‍ നിന്ന്

മലബാറിലെ ഈഴവന്‍മാരെ നിങ്ങള്‍ നോക്ക്, തെക്കുള്ള ഈഴവരെ നിങ്ങള്‍ നോക്ക്, തെക്കിലെ ഈഴവന്‍മാര്‍ സിപിഎമ്മിന്റെ കയ്യിലല്ല, അവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടുത്തെ ഈഴവന്‍മാര്‍ നട്ടെല്ല് നിവര്‍ത്തി ജീവിക്കുന്നവരാണ്. വടകര താലൂക്കില്‍, കണ്ണൂരില്‍ ഈഴവന്‍മാര്‍ സിപിഎമ്മിന്റെ തല്ലുതൊഴിലാളികളാണ്, ചാവേറുകളാണ്. ആളെ കൊല്ലാന്‍ നടക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കാന്‍ ഇവരെ ഉപയോഗിക്കുകയാണ്. എന്തേ തെക്കില്‍ കാണുന്നത് പോലെ ഈഴവരുടെ സ്ഥാപനങ്ങള്‍ മലബാറില്‍ ഇല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കീഴില്‍ പെട്ടവരെ പതുക്കെ പതുക്കെ ഇവര്‍ തകര്‍ക്കും.

മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ ദീനില്‍ നിന്നാണ് പോകുന്നതെന്നും വഖഫ് വിഷയം അല്ലാഹു തന്ന അവസരമാണെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. മദ്രസയില്‍ പോയി ദീന്‍ പഠിച്ച കുട്ടികളാണോ എസ്.എഫ്.ഐയില്‍ പോകേണ്ടതെന്നും ഷാജി.

ബുണ്ടിബുഗ്യോ, പുതിയ എബോള വൈറസ്; ഭയപ്പെടേണ്ടതുണ്ടോ? അറിയേണ്ടത് എന്തൊക്കെ?

ഇന്ധന വിലക്കയറ്റം കാരണമെന്ത്? യുദ്ധമാണോ അതോ നികുതിയും കമ്മീഷനുമോ?

I am coming to save Malayalam Cinema... കിടിലൻ ടീസറുമായി 'മോളിവുഡ് ടൈംസ്'

യുഎഇ സ്വദേശികളോടുള്ള ആദരം; 25 ലക്ഷം ദിര്‍ഹത്തിന്‍റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

A ഫോർ ആക്ഷൻ! ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാളന്' 'എ' സർട്ടിഫിക്കറ്റ്

SCROLL FOR NEXT