Kerala News

കൂടെ ആര് അഭിനയിക്കണമെന്ന് പറഞ്ഞത് ലളിതക്ക് വേണ്ടി മാത്രമെന്ന് ഇന്നസെന്റ്

ഗോഡ്ഫാദറിലെ കൊച്ചമ്മിണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കെ.പി.എ.സി ലളിത മതിയെന്ന് സിദ്ദിഖ്‌ലാലിനോട് പറഞ്ഞത് താനാണെന്ന് ഇന്നസെന്റ്. ഒരിക്കലും ആര് അഭിനയിക്കണമെന്ന് താന്‍ സംവിധായകരോട് പറയാറില്ല. ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ കഥ കേട്ടപ്പോള്‍ സിദ്ദിഖ്‌ലാലിനോട് കൊച്ചമ്മിണിയെന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ചോദിച്ചു. മറ്റൊരു നടിയെയായിരുന്നു നിശ്ചയിച്ചിരുന്നത്. വേറെ ആളെ വേണമെങ്കില്‍ നോക്കാമെന്ന് അവര്‍ പറഞ്ഞു. വേറെ ആരെയും നോക്കേണ്ടതില്ല ലളിതയാണ് ആ റോളിന് ബെസ്റ്റെന്ന് താന്‍ പറഞ്ഞു. ആ സിനിമയില്‍ കൊച്ചമ്മിണിയെ അറിയില്ലെന്ന് തന്റെ കഥാപാത്രം പറയുമ്പോള്‍ കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടാന്‍ പോയ സീന്‍ മാത്രം നോക്കിയാല്‍ മതി അവരുടെ പ്രതിഭ തിരിച്ചറിയാന്‍.

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ പലരും ശോഭിക്കാറില്ല. എന്നാല്‍ കെ.പി.എ.സി ലളിത സിനിമയിലും ശോഭിച്ചിരുന്നു. അവര്‍ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. മണിച്ചിത്രത്താഴ്, പൊന്‍മുട്ടയിടുന്ന താറാവ്, ഗോഡ്ഫാദര്‍, അനിയത്തി പ്രാവ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഇന്നസെന്റ് എടുത്ത് പറഞ്ഞു.

അനിയത്തി പ്രാവില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ലെന്ന് തിരിച്ചറിയുമ്പോള്‍ ശ്രീവിദ്യയോട് നിങ്ങള്‍ക്ക് വേണമെങ്കില്‍ എടുത്തോയെന്ന് മൂക്ക് ചീറ്റി കണ്ണ് തുടച്ച് പറയുമ്പോള്‍ ഇതാണ് ആര്‍ട്ടിസ്‌റ്റെന്ന് നമുക്ക് തോന്നുമെന്നും ഇന്നസെന്റ് പറയുന്നു.

കെ.പി.എ.സി ലൡതയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നികത്താനാവാത്ത നഷ്ടമാണെന്നും ഇന്നസെന്റ് പ്രതികരിച്ചു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT