കെ ടി ജലീല്‍
കെ ടി ജലീല്‍ 
Kerala News

ഒരു ബോർഡും വെക്കാതെ എല്ലാ വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളും 'ഹലാൽ' ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണ്: കെ.ടി ജലീല്‍

മന്ത്രിച്ചൂതി നല്‍കപ്പെടുന്ന ഭക്ഷണമാണ് 'ഹലാല്‍' ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. സത്യവും അര്‍ധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിന്‍മേല്‍ കേട്ടതും ഊഹാപോഹങ്ങും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റില്‍ വിളമ്പുന്നത് തീര്‍ത്തും ദുരുദ്ദേശത്തോടെയാണ് ഈ പ്രചരണമെന്നും ജലീല്‍.. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ഒരു ശരാശരി ഭാരതീയനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുന്‍ മന്ത്രിയുടെ എഫ് ബി പോസ്റ്റ്.

വില്‍ക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാര്‍ന്ന ഇറച്ചിയാണെന്നും അറിയിക്കാന്‍ വേണ്ടിയാവണം ''ഹലാല്‍'' അഥവാ അനുവദിനീയം എന്ന ബോര്‍ഡ് ചിലര്‍ സ്ഥാപിച്ചു തുടങ്ങിയതെന്നും കെ.ടി.ജലീല്‍. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോര്‍ഡുകള്‍ ഉപകരിച്ചിട്ടുണ്ടാകും. ഒരു ബോര്‍ഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളും 'ഹലാല്‍' ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണ്. പ്രസവ വാര്‍ഡിന്റെ മുമ്പില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ?

കെ.ടി.ജലീല്‍ പറഞ്ഞത്

കഴിഞ്ഞ ഇരുപത് ദിവസമായി എന്റെ എഫ്.ബി പേജ് ബ്ലോക്കായിരുന്നു. 'ചിലര്‍' നടത്തിയ ബോധപൂര്‍വ്വമായ നീക്കങ്ങളായിരുന്നു അതിന് കാരണം. നിരന്തരമായ ശ്രമങ്ങളെ തുടര്‍ന്ന് തടസ്സം നീക്കാനായി. ദിവസങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്ന് തോന്നിയ ദിനങ്ങളാണ് കടന്നു പോയത്. അങ്ങിനെ ഒരു പുനര്‍ജന്മ സുഖവും അനുഭവിച്ചു.

*ഹലാല്‍ ഭക്ഷണവും മന്ത്രിച്ചൂത്തും*

വില്‍ക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാര്‍ന്ന ഇറച്ചിയാണെന്നും അറിയിക്കാന്‍ വേണ്ടിയാവണം ''ഹലാല്‍'' അഥവാ അനുവദിനീയം എന്ന ബോര്‍ഡ് ചിലര്‍ സ്ഥാപിച്ചു തുടങ്ങിയത്. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോര്‍ഡുകള്‍ ഉപകരിച്ചിട്ടുണ്ടാകും. ഒരു ബോര്‍ഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളും 'ഹലാല്‍' ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണ്. പ്രസവ വാര്‍ഡിന്റെ മുമ്പില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ?

മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നല്‍കുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാര്‍ക്കിടയില്‍ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി (തുപ്പി എന്ന് സംഘ് മിത്രങ്ങള്‍) നല്‍കപ്പെടുന്ന ഭക്ഷണമാണ് 'ഹലാല്‍' ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. സത്യവും അര്‍ധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിന്‍മേല്‍ കേട്ടതും ഊഹാപോഹങ്ങും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റില്‍ വിളമ്പുന്നത് തീര്‍ത്തും ദുരുദ്ദേശത്തോടെയാണ്. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ഒരു ശരാശരി ഭാരതീയനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT