Kerala News

സതീശന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം; പരിശോധിക്കാന്‍ ആളെ വിട്ട് സുധാകരന്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധിക്കാന്‍ ആളെ വിട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇന്നലെ രാത്രിയാണ് കെ.സുധാകരന്‍ കെ.പി.സി.സി സംഘത്തെ കന്റോണ്‍മെന്റ് ഹൗസിലേക്ക് അയച്ചത്. വി.ഡി സതീശനും പ്രമുഖ നേതാക്കളും ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നു.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥ്, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം വഹീദ്, കെ.പി ശ്രീകുമാര്‍, യൂജിന്‍ തോമസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, കെ.സുധാകരന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരെയാണ് പരിശോധനയ്ക്ക് അയച്ചത്. ഗ്രൂപ്പ് യോഗമല്ല നടക്കുന്നതെന്ന് നേതാക്കള്‍ കെ.പി.സി.സി സംഘത്തോട് പറഞ്ഞു.

പുനഃസംഘടനയുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ യോഗം ചേര്‍ന്നതെന്നാണ് കെ.സുധാകരനോട് അടുപ്പമുള്ളവര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് വേണ്ടെന്ന് തീരുമാനിച്ചവര്‍ തന്നെ യോഗം ചേര്‍ന്നതാണ് കെ.സുധാകരനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഗ്രൂപ്പ് യോഗത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് സൂചന. ഗ്രൂപ്പുകള്‍ സജീവമാകുന്നത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT