Kerala News

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. കൂട്ടുപ്രതികളുടെയും ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചു. ജനുവരി 30നാണ് വിവരങ്ങള്‍ നശിപ്പിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ജനുവരി 29നാണ് ഹൈക്കോടതി ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ആറ് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചു. തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 40 സാക്ഷികളുടെ മൊഴിയെടുത്തുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ആകാശഗോപുരങ്ങളില്‍ നിന്ന് അയണ്‍ ഡോമിലേക്ക്: യുഎഇയും മാറുന്ന പശ്ചിമേഷ്യന്‍ സമവാക്യങ്ങളും

ആകാംഷ നിറച്ച ട്രെയ്‌ലർ; സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആദ്യ ദിനം 365 ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; പേട്രിയറ്റിന് മികച്ച ഓപ്പണിംഗ്

ആസിഫ് അലി ഇനി 'ദി കിംഗ് ഓഫ് മാജിക്'; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ഫസ്റ്റ് ലുക്ക്

'ഒരുപാട് കാലത്തിന് ശേഷം ആഗ്രഹിച്ച ഒരു FDFS'; പേട്രിയറ്റിന് പ്രശംസയുമായി ആന്റണി വർഗ്ഗീസ്, ടൊവിനോ, ബേസിൽ ജോസഫ്, നിഖില വിമൽ

SCROLL FOR NEXT