News n Views

പാലാരിവട്ടം:ഇബ്രാഹിംകുഞ്ഞിന്റെ പേരില്‍ പത്ത് കോടിയുടെ ഇടപാട് നടന്നെന്ന് വിജിലന്‍സ്;എന്‍ഫോഴ്‌സ്‌മെന്റിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

THE CUE

മുന്‍പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. നോട്ടു നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ട് വഴി പത്ത് കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിലേക്ക് മാറ്റിയെന്നും പാലാരിവട്ടം അഴിമതിയുമായി ഇതിന് ബന്ധമുണ്ടെന്നുമുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിര്‍ദേശം. പത്ത് കോടിയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കള്ളപ്പണമാണോയെന്ന് പരിശോധിക്കണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

കള്ളപ്പണ ഇടപാട് അന്വേഷിക്കേണ്ടത് എന്‍ഫോഴ്‌സ്‌മെന്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അഴിമതിയാണ് വിജിലന്‍സ് അന്വേഷിക്കേണ്ടത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ കൈക്കൂലി വാങ്ങിയോയെന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കി.

ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT