News n Views

‘അവര്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ’; യുവ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ അമ്മമാര്‍ പറയുന്നു 

THE CUE

ഹൈദരാബാദിലെ ഷംഷാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂവെന്ന് വ്യക്തമാക്കി അവരുടെ അമ്മമാര്‍. മക്കള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും എന്ത് ശിക്ഷ കൊടുത്താലും അത് അംഗീകരിക്കുമെന്നുമാണ് അമ്മമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്. അവന്‍മാര്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂവെന്നായിരുന്നു പ്രതികളിലൊരാളായ ചെന്നകേശലുവിന്റെ അമ്മ ജയമ്മയുടെ പ്രതികരണം. എന്റെ മകന്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ സുഹൃത്ത് മൊഹമ്മദ് വിളിച്ച് ഒരു ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാനുണ്ടെന്ന് പറഞ്ഞു. അവന്‍ പോയി തിരിച്ചുവരികയും ചെയ്തു. പിന്നെ വെള്ളിയാഴ്ച പൊലീസ് വന്ന് അവനെ അറസ്റ്റ് ചെയ്യുന്നതാണ് കാണുന്നത്. അവന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ നല്‍കണം. ഒരമ്മയ്ക്ക് മകളെ നഷ്ടമായിരിക്കുകയാണ്. അപ്പോള്‍ എനിക്ക് എന്റെ മകനെ രക്ഷിക്കണമെന്ന് പറയാനാകില്ലെന്ന് ജയമ്മ പറഞ്ഞു.

മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ തന്നെ നല്‍കണമെന്ന് പ്രതികളിലൊരാളായ ശിവയുടെ അമ്മയും വ്യക്തമാക്കി. ഡ്രൈവറായ മുഹമ്മദ് എന്ന പ്രതിയുടെ മാതാവ് മൗലാ ബിയുടെ പ്രതികരണം ഇങ്ങനെ. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മകന്‍ എത്തിയത്. താന്‍ ഒരു വാഹനാപകടമുണ്ടാക്കിയെന്നും ഒരു പെണ്‍കുട്ടി മരിച്ചെന്നുമാണ് തന്നെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് കുളിക്കുകയും ഉറങ്ങാന്‍ പോവുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്കൂറിനകം പൊലീസ് വന്ന് അറസ്റ്റ് ചെയ്തു. തന്റെ മകന്‍ വലിയ തെറ്റാണ് ചെയ്തത്. മകനുവേണ്ടി വാദിക്കില്ലെന്ന് മറ്റൊരു പ്രതി നവീനിന്റെ അമ്മയും വ്യക്തമാക്കി. ജോലിക്ക് ബുധനാഴ്ച വീട്ടില്‍ നിന്ന് പോയ നവീന്‍ മടങ്ങി വന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഒരിക്കലും അവനുവേണ്ടി നില്‍ക്കില്ല. എന്റെ മകള്‍ക്കാണ് ഇങ്ങനെയൊരു ഗതി വന്നതെങ്കിലോയെന്നും അവര്‍ ചോദിച്ചു. എല്ലാവര്‍ക്കുമുള്ള തുല്യമായ ശിക്ഷ അവനും നല്‍കണമെന്നായിരുന്നു അവരുടെ വാക്കുകള്‍.

സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ നിന്ന് നവംബര്‍ 27 ന് രാത്രിയാണ് യുവതിയെ 4 പ്രതികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു. 25 കിലോമീറ്റര്‍ അകലെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാഗ്ദാനം നല്‍കി ചതിയില്‍പ്പെടുത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT