News n Views

ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണം, അയോധ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും ഹിന്ദുമഹാസഭ 

THE CUE

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന് കര്‍സേവകരുടെ പേരില്‍ എടുത്ത എല്ലാ ക്രിമിനല്‍ കേസുകളും പിന്‍വലിക്കണമെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ച കത്തില്‍ ഹിന്ദു മഹാസഭ ദേശീയ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണിയാണ് ഈ ആവശ്യമുന്നയിച്ചത്. വിചിത്രവാദങ്ങളും ആവശ്യങ്ങളുമാണ് ഇദ്ദേഹം കത്തില്‍ ഉന്നയിക്കുന്നത്.

പള്ളിക്കടിയില്‍ ഇസ്ലാമികമല്ലാത്ത ഒരു നിര്‍മ്മിതിയുടെ ഭാഗങ്ങളുണ്ടായിരുന്നുവെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. അത് ക്ഷേത്രം തന്നെയാണ്. ഈ സാഹചര്യത്തില്‍ പള്ളി തകര്‍ത്തതിന് കര്‍സേവകരുടെ പേരില്‍ എടുത്ത എല്ലാ കേസുകളും അടിയന്തരമായി റദ്ദാക്കണം. 'അറിയാതെ ക്ഷേത്രത്തിന്റെ താഴികക്കുടവും കര്‍സേവകര്‍ തകര്‍ത്തുപോയിട്ടുണ്ടെന്നും' കത്തില്‍ പരാമര്‍ശിക്കുന്നു. അയോധ്യ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട രാമഭക്തന്‍മാര്‍ക്കെല്ലാം ബലിദാനി പദവി നല്‍കണം.

ഇവരുടെ പട്ടിക തയ്യാറാക്കി അയോധ്യയില്‍ പ്രദര്‍ശിപ്പിക്കണം. അവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹായങ്ങളും നല്‍കണം. അയോധ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ ധര്‍മ ഭടന്‍മാരായി പ്രഖ്യാപിക്കണം. അവര്‍ക്ക് പെന്‍ഷനടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കണം. ഇവരെ സ്വാതന്ത്ര്യ സമര സേനാനികളെ പോലെ പരിഗണിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധര്‍മ ഭടന്‍മാര്‍ക്ക് പ്രതിമാസ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT