News n Views

മാവോയിസ്റ്റ് കൊല: മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി; ഒഴിവാക്കാനാകാത്ത ഏറ്റുമുട്ടലെന്ന് സര്‍ക്കാര്‍ വാദം

THE CUE

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവം ആസൂത്രിതമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒഴിവാക്കാനാവാത്ത ഏറ്റുമുട്ടലാണ് നടന്നത്. എകെ 47 ഉപയോഗിച്ച് വെടിവെച്ച മാവോയിസ്റ്റുകള്‍ 303 റൈഫിളും കൈവശം വെച്ചിരുന്നു. ഒറീസിയിലെ ആംഡ് പൊലീസ് ആസ്ഥാനത്ത് നിന്ന് മോഷ്ടിച്ചതാണ് 303 റൈഫിളെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.മാവോയിസ്റ്റുകളെ പീഡിപ്പിച്ചിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തൊട്ടടുത്ത് നിന്നല്ല വെടിവെച്ചിരിക്കുന്നത്. മണിവാസകത്തിന്റെ കാലുകള്‍ ഒഴിഞ്ഞത് വെടിയേറ്റ് വീഴുമ്പോഴായിരിക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.

ചൊവ്വാഴ്ച വരെ മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കാരിക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി ഹാജരാക്കണം. വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസുകാരെ പ്രതികളാക്കി അന്വേഷണം നടത്തണമെന്നുമുള്ള ബന്ധുക്കളുടെ ഹര്‍ജിയില്‍ വിധി പറയുന്നത് വരെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT