News n Views

ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ പ്രകടമെന്ന് ഐഎംഎഫ്; വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന് മുന്നറിയിപ്പ് 

THE CUE

ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കൂടുതല്‍ പ്രകടമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)അദ്ധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജീവ. വളര്‍ന്നുവരുന്ന ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ സ്പഷ്ടമാണ്. വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ആഗോള സാമ്പത്തിക വളര്‍ച്ച 90 ശതമാനത്തോളം കുറയുന്ന സ്ഥിതിയുണ്ടാകും. ഇത് ലോക സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതത്തിന് വഴിവെയ്ക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുമെന്നും ക്രിസ്റ്റലീന വ്യക്തമാക്കി.

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്കാണ് ആഗോള സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുക. 90 ശതമാനം രാജ്യങ്ങളും പ്രതിസന്ധിയെ അഭിമുഖീകരിക്കും. അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുകയാണ്. അത്യാധുനിക സമ്പദ് വ്യവസ്ഥയെന്ന് വിലയിരുത്തപ്പെടുന്ന അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വളര്‍ച്ചയിലും പിന്നോട്ടടി നേരിടുകയാണ്. വ്യാപാരയുദ്ധം ഏല്ലാ വിപണികള്‍ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തിവെയ്ക്കൂവെന്നും അമേരിക്ക- ചൈന വ്യാപാര യുദ്ധത്തെ ചൂണ്ടിക്കാട്ടി ക്രിസ്റ്റലീന പറഞ്ഞു.

വ്യാപാര യുദ്ധം ആഗോള വിപണിയില്‍ 70,000 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലെന്നും ഇത് ലോക ജിഡിപിയുടെ 0.8 ശതമാനം വരുമെന്നും അവര്‍ പറഞ്ഞു. ആഗോള സാഹചര്യം വിലയിരുത്തിയുള്ള പഠനറിപ്പോര്‍ട്ട് അടുത്തയാഴ്ച നടക്കാനരിക്കുന്ന ഐഎംഎഫ്-ലോകബാങ്ക് സംയുക്ത വാര്‍ഷിക സമ്മേളനത്തില്‍ പുറത്തിറക്കുമെന്നും അവര്‍ അറിയിച്ചു. ചുമതലയേറ്റെടുത്ത ശേഷമുള്ള കന്നി പ്രസംഗത്തിലായിരുന്നു ക്രിസ്റ്റലീനയുടെ പരാമര്‍ശങ്ങള്‍.ബള്‍ഗേറിയയില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധയാണ് ക്രിസ്റ്റലീന ജോര്‍ജീവ.

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

SCROLL FOR NEXT