News n Views

അപകടമുണ്ടായി 59 സെക്കന്റിനുള്ളില്‍ പൊലീസെത്തി, പക്ഷേ എഫ്‌ഐആര്‍ ഇട്ടത് 6 മണിക്കൂറിന് ശേഷം; പൊലീസ് വാദങ്ങള്‍ പൊളിയുന്നു 

THE CUE

ശീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കി മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ പൊലീസ് വാദങ്ങള്‍ പൊളിയുന്നു. പരാതിക്കാരന്റെ മൊഴി വൈകിയതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്ന് 59 സെക്കന്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ഒരു മണി ഒരു മിനിട്ട് 45 സെക്കന്റിലായിരുന്നു അപകടമുണ്ടായത്.

ഒരു മണി രണ്ട് മിനിട്ട് 41 സെക്കന്റില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.നടന്നയുടന്‍ സംഭവമറിയുകയും നേരിട്ടെത്തി കാണുകയും ചെയ്ത പൊലീസ് പക്ഷേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ആറ് മണിക്കൂറിന് ശേഷം രാവിലെ 7.17 നാണ്. കേസെടുക്കാന്‍ പൊലീസ് ബോധപൂര്‍വം കാലതാമസം വരുത്തിയെന്നാണ് വ്യക്തമാകുന്നത്. രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ പൊലീസ് നടപടിയിലൂടെ പ്രതികള്‍ക്ക് സാവകാശം ലഭിച്ചു.

ആംബുലന്‍സ് വരുത്തി ബഷീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷവും ശ്രീറാമും വഫ ഫിറോസും പൊലീസുകാരും സംഭവ സ്ഥലത്ത് തുടര്‍ന്നുവെന്നും വിവരമുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള പഴുതുകള്‍ ഒരുക്കുകയായിരുന്നു പൊലീസെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് പുറത്തുവരുന്ന വിശദാംശങ്ങള്‍. ശ്രീറാം വെങ്കിട്ടരാമന്റെ കാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ബൈക്കുകാരനായ ദൃക്‌സാക്ഷിയെ പൊലീസ് കണ്ടെത്തിയില്ലെന്നതും ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT