News n Views

മഴ പെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം, ഇല്ലെങ്കില്‍ കട്ടപ്പൊക, താന്‍ പ്രാര്‍ത്ഥിക്കില്ലെന്നും എംഎം മണി 

THE CUE

മഴ ലഭിക്കാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. മഴ കുറഞ്ഞതിനാല്‍ ഗുരുതര പ്രതിസന്ധി വരുമെന്നും അതൊഴിവാക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നുമാണ് മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി പറഞ്ഞത്. നിരീശ്വരവാദിയായതിനാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കില്ല. പക്ഷേ നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കണം. മഴ പെയ്തില്ലെങ്കില്‍ ഞങ്ങള്‍ ആപത്തിലാണെന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണം. ഇല്ലെങ്കില്‍ കട്ടപ്പൊകയാണ്. സര്‍വമത പ്രാര്‍ത്ഥനയായായാലും കുഴപ്പമില്ലെന്നും എം എം മണി പറഞ്ഞു. എറണാകുളം ജില്ലയിലെ പാലക്കുഴ പഞ്ചായത്തില്‍ വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.

മഴ ലഭ്യതയിലെ കുറവ് മൂലം വൈദ്യുതി നിയന്ത്രണം അനിവാര്യമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് എം എം മണിയുടെ പ്രസ്താവന. അതേസമയം ഓഗസ്റ്റ് ഒന്നിന് കെഎസ്ഇബി യോഗം ചേര്‍ന്നുണ്ട്. അണക്കെട്ടുകളിലെ ജനനിരപ്പടക്കം വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. ഒരുപേക്ഷ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും. നേരത്തേ ഇത്തരമൊരു നിലപാടിലേക്ക് എത്തിയിരുന്നെങ്കിലും മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെ നിയന്ത്രണം വേണ്ടെന്ന് കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യം വിലയിരുത്തിയായിരിക്കും ഇതിലെ തുടര്‍ നടപടി.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT