Education

മനുസ്മൃതി പഠിപ്പിക്കാന്‍ നീക്കവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി

മനുസ്മൃതി സിലബസിന്റെ ഭാഗമാക്കാന്‍ നീക്കമാരംഭിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി. നിയമ ബിരുദ കോഴ്‌സിന്റെ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനാണ് നീക്കം. വെള്ളിയാഴ്ച ചേരുന്ന അക്കാഡമിക് കൗണ്‍സില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാമെടുക്കും. ജൂണ്‍ 24ന് ചേര്‍ന്ന ഫാക്കല്‍റ്റി കോഴ്‌സ് കമ്മിറ്റിയാണ് മനുസ്മൃതി പഠിപ്പിക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തിന്റെ മിനിറ്റ്‌സ് അനുസരിച്ച് തീരുമാനം ഏകകണ്ഠമായിരുന്നു. മനുസ്മൃതിയുമായി ബന്ധമുള്ള രണ്ട് പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തുന്നത്.

ജി.എന്‍.ഝാ രചിച്ച മനുസ്മൃതി വിത്ത് ദി മനുഭാഷ്യ ഓഫ് മേധാതിഥി, കെ.കൃഷ്ണസ്വാമി അയ്യര്‍ എഴുതിയ കമന്ററി ഓഫ് മനുസ്മൃതി -സമൃതിചന്ദ്രിക എന്നിവയാണ് പുസ്തകങ്ങള്‍. ഒന്നാം സെമസ്റ്ററിലെ ജൂറിസ്പൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിലാണ് ഇവ ഉള്‍പ്പെടുത്തുക. അതേസമയം മനുസ്മൃതി പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. മനുസ്മൃതിയില്‍ പലയിടത്തും സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും തുല്യാവകാശങ്ങളെയും എതിര്‍ക്കുന്നുണ്ടെന്ന് അധ്യാപക സംഘടനയായ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് പറഞ്ഞു.

മനുസ്മൃതി പഠിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയുടെ തത്വങ്ങള്‍ക്കും അടിസ്ഥാന ഘടനയ്ക്കും വിരുദ്ധമാണെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് എഴുതിയ കത്തില്‍ സംഘടന ചൂണ്ടിക്കാട്ടി. ഇത് സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ അടിയന്തരമായി പിന്‍വലിക്കണമെന്നും അക്കാഡമിക് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കുക പോലും ചെയ്യരുതെന്നും സംഘടന ആവശ്യപ്പെട്ടു.

'അമ്മ'യിൽ നിന്ന് പോയവരുടെ ഭാഗം കേൾക്കട്ടെ, എന്നിട്ട് തീരുമാനം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അഭിമുഖം

അച്ഛനെയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ അവിടുള്ളവര്‍ സെല്‍ഫിക്കായി നില്‍ക്കുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചിരുന്നു: വെങ്കിടേഷ്

മലയാളത്തിന്‍റെ ഗെയിം ചേഞ്ചറായിരുന്നു ആ സിനിമ, പിന്നീട് ചലച്ചിത്ര മേഖലിയുണ്ടായത് വലിയ മാറ്റങ്ങള്‍: അജു വര്‍ഗീസ്

അജു മർഡർ കേസ് തെളിയിക്കാൻ ക്രിസ്റ്റി സാം എത്തുന്നു; അഷ്ക്കർ സൗദാന്റെ 'കേസ് ഡയറി'യുടെ ട്രെയിലർ

2010ല്‍ പ്രശാന്ത് പിള്ള എന്നെ പാടാന്‍ വിളിക്കുന്നത് ഫേസ്ബുക്കില്‍ മെസേജ് ചെയ്ത്" ശ്രീകുമാർ വാക്കിയിൽ

SCROLL FOR NEXT