News n Views

‘മാണി സാര്‍ വിളി വേണ്ട’; മാണിച്ചനോ കാപ്പനോ മതിയെന്ന് പാലാ എംഎല്‍എ

THE CUE

'മാണി സാര്‍' വിളി വേണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. മാണിച്ചാ, കാപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍, എംഎല്‍എയായി തെരഞ്ഞടുക്കപ്പെട്ടതിന് ശേഷം മാണി സാര്‍ എന്ന് വിളിക്കുന്നത് തന്നെ ദുഃഖിപ്പിക്കുന്നു. വൈദികരും ഗുരുക്കന്‍മാരും സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടെന്നും ഔപചാരികതയുടെ പദപ്രയോഗം ഒഴിവാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ എത്തിയതിന് ശേഷമാണ് ആ മാറ്റം ശ്രദ്ധിച്ചത്. മാണിച്ചനോ കാപ്പനോ മാണിച്ചേട്ടനോ ആയി തുടരാന്‍ അനുവദിക്കണമെന്നും മാണി സി കാപ്പന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1965ല്‍ നിലവില്‍ വന്നത് മുതല്‍ കെ എം മാണിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. മാണിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടിയത്. കെ എം മാണിയെ 'മാണി സാര്‍' എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും വിളിച്ചിരുന്നത്. മണ്ഡലത്തില്‍ മാണി തന്നെ തുടരുമെങ്കിലും 'സാര്‍' വേണ്ടെന്നാണ് മാണി സി കാപ്പന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT