News n Views

വാളയാര്‍ കേസ് : ‘പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം’,സാക്ഷികള്‍ ആരെന്ന് ചോദിച്ചപ്പോഴൊക്കെ പൊലീസ് ഒഴിഞ്ഞുമാറിയെന്നും അമ്മ 

THE CUE

വാളയാര്‍ അട്ടപ്പള്ളത്ത് ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാവുകയും മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി അമ്മ. പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളില്‍ ചിലര്‍ സിപിഎമ്മുകാരാണ്. അവരെ രക്ഷിക്കാന്‍ പാര്‍ട്ടി ഇടപെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കേസ് ഇല്ലാതാക്കാന്‍ രാഷ്ട്രീയക്കളിയുണ്ടായി. കേസിലെ പ്രതികളെ മുഴുവന്‍ കഴിഞ്ഞദിവസം പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പൊലീസിനും പ്രോസിക്യൂഷനുമെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

പ്രദേശവാസികള്‍ അല്ലാത്തവരെയാണ് സാക്ഷികളാക്കിയത്. ആരൊക്കെയാണ് സാക്ഷികള്‍ എന്ന് അറിയില്ലായിരുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ പൊലീസ് ഒഴിഞ്ഞുമാറി. വേണ്ട രീതിയില്‍ മൊഴി വായിച്ച് മനസ്സിലാക്കിത്തരുകയോ കോടതിയില്‍ എങ്ങനെ മറുപടി പറയണമെന്ന് പഠിപ്പിക്കുകയോ ചെയ്തിരുന്നില്ല. പ്രതിഭാഗം അഭീഭാഷകന്‍ കോടതിയില്‍ വെച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ വരെയുണ്ടായി. തന്റെ പ്രവൃത്തി ദോഷം കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് വരെ പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെ ഞങ്ങള്‍ പൂര്‍ണമായി വിശ്വസിച്ചു. ഉറപ്പായും ശിക്ഷ കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്. എല്ലാരും ഒത്തുകളിച്ചെന്ന് വിധി വന്നപ്പോഴാണ് അറിയുന്നത്.

9 വയസ്സുള്ള മോള്‍ക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും അവള്‍ ചെയ്യില്ലെന്നും പൊലീസിനോട് പറഞ്ഞതാണ്. എന്നാല്‍ ആത്മഹത്യ തന്നെയാണെന്ന നിലപാടിലായിരുന്നു പൊലീസ്. മൂത്ത കുട്ടി ചെയ്തതുകണ്ട് അതുപോലെ ചെയ്തതാണെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യ കുട്ടി മരിച്ചപ്പോള്‍ തന്നെ ഒന്നാം പ്രതി മധുവിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ല. മക്കള്‍ക്ക് നീതി കിട്ടണമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. 2017 ജനുവരി 13 ന് 13 വയസ്സുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസ്സുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

SCROLL FOR NEXT