Coronavirus

'മുഖ്യമന്ത്രി ഒന്നാം പ്രതി'; സ്പ്രിംഗ്ലര്‍ കരാര്‍ മലയാളി ജീവന്‍ അപകടത്തിലാക്കുന്ന ക്രിമിനല്‍ നടപടിയെന്ന് ചെന്നിത്തല

സ്പ്രിംഗ്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. 200 കോടിയുടെ ഡാറ്റയാണ് കമ്പനിക്ക് ലഭിച്ചത്. ലാവ്‌ലിന്‍ ഇടപാടിലെ ഉപകരാറിന് സമാനമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കരാര്‍ അഴിമതി മാത്രമല്ല ക്രിമിനല്‍ നടപടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മലയാളിയുടെ ജീവന്‍ പോലും അപകടത്തിലാണ്. കമ്പനിയുടെ ചരിത്രം അന്വേഷിക്കാന്‍ തയ്യാറായില്ല. കരാറുമായി ബന്ധപ്പെട്ട ഒരു ഫയല്‍ പോലും സര്‍ക്കാറിന്റെ കൈവശമില്ല. നിയമവകുപ്പ് പരിശോധിക്കാതെയാണ് കരാറിലേര്‍പ്പെട്ടത്. കമ്പനിക്കെതിരെ കേസ് കൊടുക്കാന്‍ ന്യൂയോര്‍ക്കില്‍ പോകണം.

ആരോഗ്യരംഗത്തെ ഡാറ്റയ്ക്ക വന്‍ വിപണിമൂല്യമുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡാറ്റയാണ് അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചത്.ആശാവര്‍ക്കാര്‍മാരെ ഉപയോഗിച്ച് വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇതിനായി 41 ചോദ്യങ്ങള്‍ തയ്യാറാക്കി. ഈ വിവരങ്ങള്‍ കമ്പനിക്ക് കൈമാറി.

കരാറിന് പിന്നിലെ കുരുട്ട് ബുദ്ധിയാരുടേതാണെന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുതാര്യമായിരുന്നെങ്കില്‍ എല്ലാവരേയും അറിയിച്ച് ചെയ്യാമായിരുന്നു.അന്താരാഷ്ട്ര കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് മന്ത്രിസഭാ യോഗം പോലും ചര്‍ച്ച ചെയ്തില്ല. അതീവ രഹസ്യമായി ചെയ്തതിലൂടെ ഇതിന് പിന്നിലെ ലക്ഷ്യം വ്യക്തമാകുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT