Coronavirus

എറണാകുളത്ത് ഒരു മുസ്ലിം പള്ളിയും തുറക്കില്ല, നാടിന്റെ നന്മ പ്രധാനമെന്ന് സംയുക്ത മഹല്ല് കമ്മിറ്റി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, നാടിന്റെ നന്‍മ പ്രധാനമായതിനാല്‍ എറണാകുളത്ത് ഒരു പള്ളിയും തുറക്കുന്നില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി. എരുമേലി മഹല്ല് മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്‌റാര്‍ മസ്ജിദിലും ഇപ്പോള്‍ ആരാധനാ നടപടികള്‍ പുനരാരംഭിക്കുന്നില്ല. കോഴിക്കോട്ടെ മൊയ്തീന്‍ പള്ളി, നടക്കാവ് പള്ളി, പുനലൂര്‍ ആലഞ്ചേരി മുസ്ലിം ജമാഅത്തിന് കീഴിലുള്ള പള്ളികള്‍ തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് എന്നിവയും ഉടന്‍ തുറക്കുന്നില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ചൊവ്വാഴ്ച മുതലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ ലോക്ക്ഡൗണില്‍ ഇളവുള്ളത്. ഇതിനായി സര്‍ക്കാര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.

പത്ത് വയസ്സുവരെയുള്ള കുട്ടികളും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും എത്തരുത്. കൈകഴുകാനുള്ള പ്രത്യേക സംവിധാനം ഒരുക്കണം. സാനിറ്റൈസര്‍ ലഭ്യമാക്കണം, പ്രവേശനവും തിരിച്ചുപോക്കും രണ്ട് വഴികളിലൂടെയാകണം, കൊവിഡ് ബോധവല്‍ക്കരണം ഉറപ്പാക്കണം, തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ 600 പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. വഴിയമ്പലം വരെ മാത്രമാണിത്. പ്രസാദവും നിവേദ്യവും ഉണ്ടാകില്ല. 60 വിവാഹങ്ങള്‍ വരെ ഒരു ദിവസം നടത്താം. പക്ഷേ ഒരു കല്യാണത്തിന് 50 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല. ജൂണ്‍ 15 നാണ് ഓണ്‍ലൈന്‍ രജസ്‌ട്രേഷന്‍ നിലവില്‍ വരിക. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാണ് ദര്‍ശനം അനുവദിക്കുന്നത്. മണിക്കൂറില്‍ 200 പേരെ മാത്രമേ കടത്തിവിടൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതേസമയം ശബരിമലയിലെ മേല്‍ശാന്തിമാര്‍ക്ക് 65 വയസ്സ് പരിധിയില്ല.

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

SCROLL FOR NEXT