Coronavirus

സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിന് അഞ്ച് കോടി

ലോക് ഡൗണില്‍ ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രതിസന്ധി നേരിടുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അഞ്ച് കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനുള്ള തുക നല്‍കുക. കണക്കെടുപ്പ് നടത്തി ഏറ്റവും ആവശ്യമെന്ന് കാണുന്നവയ്ക്ക് തീറ്റ വാങ്ങുന്നതിനുള്ള തുക നല്‍കണമെന്ന് മൃഗ സംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തുക വിനിയോഗിക്കുന്നതിന്റെ സാക്ഷ്യപത്രം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രതിസന്ധി നേരിട്ടിരുന്നു. തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT