Coronavirus

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയ നിശാപാര്‍ട്ടിയില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ; ഉടമയ്‌ക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഇടുക്കി ശാന്തന്‍പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഭരണ പ്രതിപക്ഷ ഭേദമന്യേയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പുറമെ മതമേലധ്യക്ഷന്‍മാരും സിനിമാതാരങ്ങളും ഉള്‍പ്പെടെ 250 ലേറെ പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂണ്‍ 28 നായിരുന്നു നിശാപാര്‍ട്ടി. പരിപാടിയില്‍ ബെല്ലി ഡാന്‍സും മദ്യസത്കാരവും സംഘടിപ്പിച്ചിരുന്നു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചതുരംഗപ്പാറയില്‍ തുടങ്ങിയ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. രാത്രി 8 ന് തുടങ്ങിയ പരിപാടി ആറ് മണിക്കൂറോളം നീണ്ടു. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് നിശാപാര്‍ട്ടിയൊരുക്കിയത്.

ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചതാണെന്നും പൊലീസ് പറയുന്നു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് നിയമലംഘനം പുറത്തായത്. എന്നാല്‍ ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് പരിപാടി നടത്തിയതിനെതിരെ പ്രതിഷേധം കടുത്തപ്പോള്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം പാര്‍ട്ടിക്കിടെ തന്നെ പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നതായും ഉന്നത ഇടപെടലില്‍ മടങ്ങിപ്പോയതാണെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് ശാന്തന്‍പാറ പൊലീസിന്റെ വിശദീകരണം. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജില്ലാ പൊലീസ് മേധാവിയോട് സംസാരിച്ച് നടപടി ഉറപ്പുവരുത്തിയിരുന്നതായി കളക്ടര്‍ എച്ച് ദിനേശന്‍ വ്യക്തമാക്കി.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT