Coronavirus

‘ഉത്തരവില്‍ വെള്ളം ചേര്‍ത്തു’, കേരളം കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്രം; വിശദീകരണം തേടി

THE CUE

കേരളം കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഏപ്രില്‍ 15ലെ ഉത്തരവില്‍ വെള്ളം ചേര്‍ത്തുവെന്നും കേന്ദ്രം ആരോപിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് കേരളം ഇളവ് അനുവദിച്ചതാണ് വിമര്‍ശനത്തിന് കാരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക് ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുതുതര ലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനം വിശദീകരണം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മെയ് 3 വരെ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. സ്വന്തം നിലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ, ഇത്തരം ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ലെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ മാസം സുപ്രീംകോടതി നടത്തിയ നിരീക്ഷണം നിര്‍ദേശമായി കണക്കാക്കണമെന്നും കത്തില്‍ പറയുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT