News n Views

‘മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കിട്ടി, താഹ അനുകൂല മുദ്രാവാക്യം മുഴക്കി’; പൊലീസ് നിലപാട് ശരിവെച്ച് മുഖ്യമന്ത്രി 

THE CUE

യുഎപിഎ ചുമത്തി കോഴിക്കോട്ട് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കിട്ടിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ . താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

യുഎപിഎ നിയമം ദുരുപയോഗിക്കാന്‍ അനുവദിക്കില്ല. പന്തീരാങ്കാവ് പൊലീസ് സ്വീകരിച്ച നടപടി വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ പിണറായി വിജയന്‍ ന്യായീകരിച്ചു. മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ടതില്ല. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവര്‍ കീഴടങ്ങാന്‍ വന്നതല്ല. അവര്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിവെയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസുകാര്‍ അവരെ ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നു. രാജ്യമെമ്പാടും സിആര്‍പിഎഫിനെ വെടിവെച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ വിഷയത്തില്‍ പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT