News n Views

150 തീവണ്ടികളും 50 സ്റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്ക്; പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി

THE CUE

രാജ്യത്തെ 50 റെയില്‍വേ സ്റ്റേഷനുകളും 150 തീവണ്ടികളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായിപ്രത്യേക സമിതി രൂപീകരിച്ച് പദ്ധതി തയ്യാറാക്കും. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച മാതൃകയാണ് പിന്‍തുടരുകയെന്ന് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് അറിയിച്ചു.

പ്രത്യേക സമിതി രൂപീകരിക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതെന്നുമാണ് അമിതാഭ് കാന്ത് വിശദീകരിക്കുന്നത്.

150 തീവണ്ടികള്‍ സ്വകാര്യ സര്‍വീസുകള്‍ക്കായി അനുവദിക്കും. സ്വകാര്യ മേഖലയിലെ ആദ്യ തീവണ്ടി ലഖ്‌നൗ- ദില്ലി പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഒക്ടോബര്‍ നാല് മുതല്‍ ആരംഭിച്ച സര്‍വീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. അദാനി എന്റര്‍പ്രൈസായിരുന്നു ലേലത്തില്‍ വിമാനത്താവളങ്ങള്‍ പിടിച്ചത്. അമ്പത് വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല നല്‍കുക.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT