News n Views

150 തീവണ്ടികളും 50 സ്റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്ക്; പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി

THE CUE

രാജ്യത്തെ 50 റെയില്‍വേ സ്റ്റേഷനുകളും 150 തീവണ്ടികളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായിപ്രത്യേക സമിതി രൂപീകരിച്ച് പദ്ധതി തയ്യാറാക്കും. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച മാതൃകയാണ് പിന്‍തുടരുകയെന്ന് നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് അറിയിച്ചു.

പ്രത്യേക സമിതി രൂപീകരിക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതെന്നുമാണ് അമിതാഭ് കാന്ത് വിശദീകരിക്കുന്നത്.

150 തീവണ്ടികള്‍ സ്വകാര്യ സര്‍വീസുകള്‍ക്കായി അനുവദിക്കും. സ്വകാര്യ മേഖലയിലെ ആദ്യ തീവണ്ടി ലഖ്‌നൗ- ദില്ലി പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഒക്ടോബര്‍ നാല് മുതല്‍ ആരംഭിച്ച സര്‍വീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. അദാനി എന്റര്‍പ്രൈസായിരുന്നു ലേലത്തില്‍ വിമാനത്താവളങ്ങള്‍ പിടിച്ചത്. അമ്പത് വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല നല്‍കുക.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT