CAA Protest

‘കമ്യൂണിസ്റ്റുകളുടെ ഹബ്ബായ ജെഎന്‍യു വെച്ചുപൊറിപ്പിക്കില്ല’; അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍

THE CUE

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന മുഖംമൂടി അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍. ജെഎന്‍യു ദേശവിരുദ്ധരുടെ കേന്ദ്രമാണ്. കമ്യൂണിസ്റ്റുകളുടെ ഹബ്ബായ ജെഎന്‍യുവില്‍ ഹിന്ദുവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ഹിന്ദു രക്ഷാ ദള്‍ നേതാവ് പിങ്കി ചൗധരി പറയുന്നു.

അക്രമണം നടത്തിയത് തങ്ങളുടെ പ്രവര്‍ത്തകരാണ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നു
പിങ്കി ചൗധരി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി അഞ്ചിനാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചത്. ക്യാമ്പസില്‍ അതിക്രമിച്ചു കയറി അക്രമിക്കുകയായിരുന്നുവെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അവകാശപ്പെടുന്നു. കമ്യൂണിസ്റ്റുകളുടെ ഹബ്ബാണ് ജെഎന്‍യു. രാജ്യത്തെയും മതത്തെയും അപമാനിക്കുകയാണ് ഇവര്‍. അത്തരം ഹബ്ബുകള്‍ വെച്ചുപൊറിപ്പിക്കാനാവില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് സര്‍വകലാശാലകളുടെയും അവസ്ഥ ഇത് തന്നെയായിരിക്കുമെന്നും ഹിന്ദു രക്ഷാ ദള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംഘപരിവാര്‍ അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് ഹിന്ദു രക്ഷാ ദള്‍. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അക്രമികളെ അറസ്റ്റ് ചെയ്യാത്ത ദില്ലി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോളാണ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘപരിവാര്‍ അനുകൂല സംഘടന രംഗത്തെത്തിയിരിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT