CAA Protest

ഗവര്‍ണര്‍ ഇരിക്കുന്ന പദവി മറക്കരുതെന്ന് ചെന്നിത്തല; തെറ്റായ കാര്യങ്ങള്‍ക്ക് എതിര്‍പ്പുയരുമെന്ന് മുഖ്യമന്ത്രി

THE CUE

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ഔചിത്യത്തോടെ പെരുമാറണമെന്ന് ചെന്നിത്തല പറഞ്ഞു. ഇരിക്കുന്ന പദവി ആരിഫ് മുഹമ്മദ് ഖാന്‍ മറക്കരുത്. പാര്‍ലമെന്റില്‍ പാസായ നിയമം ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിലപാട് തെറ്റാണ്. കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇര്‍ഫാന്‍ ഹബീബിനെപ്പോലെ പ്രായമായ ആള്‍ ഗവര്‍ണറെ എന്തു ചെയ്യാനാണ്? അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ല.
രമേശ് ചെന്നിത്തല

ചരിത്ര കോണ്‍ഗ്രസിനിടെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് ഇടപെടലിനേയും ചെന്നിത്തല വിമര്‍ശിച്ചു. പൊലീസ് നടപടി ശരിയായില്ല. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. പിണറായി വിജയന്‍ അമിത് ഷായെപ്പോലെ ആകരുതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. തെറ്റായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുയരുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളെ വിവിധ അറകളിലാക്കി വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നു.
മുഖ്യമന്ത്രി

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം അതിരുവിടരുതെന്ന് മുഖ്യമന്ത്രി ഇന്നലെ നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാല്‍ കര്‍ശന നടപടിയെടുക്കും. പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം നല്‍കരുതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT