CAA Protest

അമിത് ഷായ്ക്ക് ഗോ ബാക്ക് വിളിച്ച് പെണ്‍കുട്ടികള്‍ ; പ്രതിഷേധം ഡല്‍ഹിയില്‍ വീട് കയറിയുള്ള പ്രചാരണത്തിനിടെ

THE CUE

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രചാരണത്തിനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഗോ ബാക്ക് വിളിച്ച് ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍. വീട് കയറിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ലജ്പത് നഗറിലെ കോളനിയിലെത്തിയപ്പഴായിരുന്നു പ്രതിഷേധവുമായി പെണ്‍കുട്ടികളെത്തിയത്. രണ്ട് പെണ്‍കുട്ടികളാണ് വീടിന് മുകളില്‍ നിന്ന് ബാനറടക്കം ഉയര്‍ത്തി ഗോ ബാക്ക് വിളിച്ചത്. ഇവര്‍ക്ക് പിന്നാലെ മറ്റുള്ള ചില വീട്ടുകാരും പ്രതിഷേധം മുദ്രാവാക്യങ്ങളിലൂടെ അറിയിച്ചു.

ഒരു വീട്ടില്‍ കയറി തിരിച്ചിറങ്ങുകയായിരുന്ന അമിത് ഷാ ഇതിനോട് പ്രതികരിക്കാതെ നടന്നു പോവുകയായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യുവതികളെ എതിര്‍ത്തും മുദ്രാവാക്യം വിളിച്ചു. യുവതികള്‍ ഇപ്പോള്‍ പൊലീസ് കാവലിലാണ്.

പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങാടും പ്രതിഷേധം അലയടിച്ചപ്പോഴായിരുന്നു രക്ഷ നേടാന്‍ ബിജെപി വീട് കയറിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എഴുത്തുകാരന്‍ ഇന്ന് രാവിലെ എതിര്‍പ്പറിയിച്ചിരുന്നു. സമാനമായ സംഭവം രാജ്യ തലസ്ഥാനത്തും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നേരെയുണ്ടായതും ബിജെപിക്ക് ഇപ്പോള്‍ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.നിയമത്തെ പിന്തുണയ്ക്കാന്‍ മിസ് കോള്‍ പ്രചാരണം ആരംഭിച്ചിരുന്നുവെങ്കിലും വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പിന്തുണ ലഭിക്കാനായി ബിജെപി മുന്നോട്ട് വെച്ച നമ്പര്‍ സ്ത്രീകളോട് ചാറ്റ് ചെയ്യാനും ഡേറ്റിങ്ങിനും ഫ്രീ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷനുമെല്ലാമുള്ള വ്യാജ പരസ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും മിസ് കോള്‍ പ്രചാരണം അമിത് ഷാ ആവര്‍ത്തിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT