News n Views

സ്‌കൂള്‍ ഭക്ഷണത്തിലെ മുട്ട ‘അവസരമാക്കാന്‍’ ബിജെപി; ഛത്തീസ്ഗഡ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ മാംസഭുക്കുകളാക്കുന്നുവെന്ന്‌ വിദ്വേഷവാദം 

THE CUE

ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി. സസ്യഭുക്കുകളായ വിദ്യാര്‍ത്ഥികളെ മാംസഭുക്കുകളാക്കാന്‍ ഇത് കാരണമാകുമെന്നാണ് ബിജെപിയുടെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളിലെ പോഷകാരഹാരക്കുറവിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികളുടെ സാമുദായിക വികാരങ്ങളെ ഹനിക്കുന്നതാണെന്ന് കാണിച്ച് 2015 ല്‍ ബിജെപി സര്‍ക്കാര്‍ സ്‌കൂളുകളിലെ മുട്ടവിതരണ പദ്ധതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ പദ്ധതി പുനരാരംഭിച്ചു.

ജനുവരി മുതല്‍ക്കാണ് ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ വീണ്ടും മുട്ട ഉള്‍പ്പെടുത്തിയത്. മുട്ട കഴിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഴവുമാണ് നല്‍കിവരുന്നത്. ഛത്തീസ്ഗഡിലെ 14 വയസ്സിന് താഴെയുള്ള 37 ശതമാനം കുട്ടികളും മതിയായ അളവില്‍ ശരീരഭാരം ഇല്ലാത്തവരാണ്. ട്രൈബല്‍ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 44 % വും പോഷകാഹാരക്കുറവ് നേരിടുന്നവരുമാണ്. ഇതേതുടര്‍ന്നാണ് ആറ് മാസം മുന്‍പ് സ്‌കൂളുകളില്‍ ഈ പദ്ധതി പുനരാവിഷ്‌കരിച്ചത്. എന്നാല്‍ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കബിര്‍ പന്ത് (15 ാം നൂറ്റാണ്ടിലെ ഗുരുവായി അറിയപ്പെടുന്ന കബിറിന്റെ പിന്‍ഗാമികള്‍ ) എന്ന സംഘടന രംഗത്തെത്തി.

അംഗങ്ങളായ നാനൂറോളം പേര്‍ ഒപ്പിട്ട നിവേദനം കാവര്‍ധ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ജൂലൈ 17 നകം മുട്ടനല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ദേശീയപാതകള്‍ ഉപരോധിച്ചുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നിവേദനത്തില്‍ പരാമര്‍ശിക്കുന്നു. തങ്ങള്‍ സസ്യഭുക്കുകളായതിനാല്‍ ആ സംസ്‌കാരത്തിന് വിരുദ്ധമാണ് പദ്ധതിയെന്നാണ് ഇവരുടെ വാദം. പിന്നാലെ ബിജെപി ഇതിന് പിന്‍തുണ പ്രഖ്യാപിക്കുകയുമായിരുന്നു. സംസ്ഥാനത്തിന്റെ സാമുദായിക ഐക്യത്തിന് വിഘാതമാകുന്ന നടപടിയെന്നാണ് ചത്തീസ്ഗഡ് ബിജെപി വക്താവ് സച്ചിനന്ദ് ഉപാസനേ വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ബിജെപി വാദങ്ങളെ തള്ളി രംഗത്തെത്തി. മുട്ട കഴിക്കണമെന്നത് നിര്‍ബന്ധിതമല്ല. കഴിക്കുന്ന കുട്ടികള്‍ക്ക് ഉപയോഗിക്കാം. അല്ലാത്തവര്‍ക്ക് ഒഴിഞ്ഞുനല്‍ക്കാം. വിദ്യാര്‍ത്ഥികളിലെ പോഷകാഹാരക്കുറവിന് പരിഹാരം കാണാന്‍ ഇത് അനിവാര്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT