News n Views

സ്‌കൂളുകളില്‍ ജങ്ക് ഫുഡും മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും വിലക്കി 

THE CUE

സംസ്ഥാനത്തെ സ്‌കൂള്‍ കാന്റീനിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പ്പന നടത്തുന്നത് നിരോധിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി അറിയിച്ചു. സ്‌കൂളുകളുടെ അമ്പത് മീറ്റര്‍ ചുറ്റളവിലാണ് നിരോധനം.

വിദ്യാര്‍ത്ഥികളിലെ അനാരോഗ്യ ഭക്ഷണ ശീലങ്ങള്‍ ഇല്ലാതാക്കുന്നതിനായാണ് ഉത്തരവെന്നാണ് വിശദീകരണം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. ചിപ്‌സ്, ന്യൂഡില്‍സ്, ബര്‍ഗര്‍, പിസ, സമോസ, ഫ്രഞ്ച് ഫ്രൈസ്, ഗുലാബ്ജമൂന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.

സ്‌കൂള്‍ കലാ, കായിക മേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യം പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പിളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കരുത്. നോട്ടുബുക്കുകളില്‍ ജങ്ക് ഫുഡ് കമ്പനികളുടെ പരസ്യം പാടില്ല. കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പ്രവര്‍ത്തി സമയങ്ങളില്‍ അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT