സാം ടി നൈനാന്‍   
Around us

മാളില്‍ വയലിന്‍ വായിച്ച് സമാഹരിച്ചത് 65,000 രൂപ; ദുരിതാശ്വാസ നിധിയിലേക്ക് കാനഡയില്‍ നിന്നും പത്ത് വയസുകാരന്റെ സംഭാവന

THE CUE

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് പണം ശേഖരിക്കാന്‍ ഷോപ്പിങ്ങ് മാളില്‍ വയലിന്‍ വായിച്ച് 10 വയസുകാരന്‍. കനേഡിയന്‍ മലയാളിയായ സാം 65,000 രൂപ ഒറ്റയാള്‍ പ്രകടനത്തിലൂടെ സമാഹരിച്ചു. തന്റെ നോട്ട് ബുക്കില്‍ നിന്നും കീറിയെടുത്ത പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്തും എഴുതിയാണ് സാം പണമയച്ചത്.

സാമിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി കത്തെഴുതി. ദൂരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് കൊച്ചു സാമിന് സര്‍ട്ടിഫിക്കറ്റും നല്‍കി.

കേരളത്തിലെ പ്രളയദുരന്തത്തേക്കുറിച്ച് ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിച്ച സാം പണമിടുന്നതിനായി ഒരു പാത്രം വെച്ച് വയലിന്‍ വായിക്കുകയായിരുന്നു. 50 മിനിറ്റ് വയലിന്‍ വായിച്ചപ്പോള്‍ 150 ഡോളര്‍ സാമിന്റെ ദുരിതാശ്വാസഫണ്ട് പെട്ടിയില്‍ വീണു. 'ചിന്ന ചിന്ന ആശൈ' ഉള്‍പ്പെടെ 12 പാട്ടുകള്‍ സാം തുടര്‍ച്ചയായി പ്ലേ ചെയ്തു. തെരുവില്‍ വയലിന്‍ വായിച്ചപ്പോള്‍ ലഭിച്ച തുകയും വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കിട്ടിയ തുകയും ചേര്‍ത്താണ് 10വയസുകാരന്‍ സാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ഓഷ്വാ ജോണ്‍ കാത്തലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് സാം ടി നൈനാന്‍. കാനഡയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ ടാജു എ പുന്നൂസിന്റെയും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ കമ്പനിയില്‍ ജീവനക്കാരിയായ സൂസന്റേയും മകന്‍. കാനഡയിലെ ഓഷ്വായില്‍ കുടുംബത്തോടൊപ്പമാണ് താമസം.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 4,641 കോടി രൂപയാണ് സമാഹരിക്കാനായത്. അതില്‍ 3,122 കോടി രൂപ ചെലവഴിച്ചു. 1,519 കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിനും ദുരന്തബാധിതര്‍ക്ക് സഹായം നല്‍കുന്നതിനുമായി വലിയ തുകയാണ് ഇനിയും ആവശ്യമായിട്ടുള്ളത്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT