Around us

ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചെന്ന് നരേന്ദ്രമോദി

ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ വര്‍ധിച്ചെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എഫ്‌ഐസിസിഐയുടെ 93ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ വാദങ്ങള്‍. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം പഠിച്ച കാര്യങ്ങള്‍ ഭാവിയെക്കുറിച്ച്‌ സംബന്ധിക്കുന്ന തീരുമാനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് നരേന്ദ്രമോദി പറയുന്നു.

2020 ല്‍ നിരവധി മാറ്റങ്ങളുണ്ടായി. ഈ വര്‍ഷം എല്ലാവരെയും അമ്പരപ്പിച്ചു. രാജ്യവും ലോകവും ഉയര്‍ച്ചതാഴ്ചകള്‍ കണ്ടു. കാര്യങ്ങള്‍ വഷളായതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരികയാണ്. മഹാമാരി ആരംഭിച്ചപ്പോള്‍ നാം അജ്ഞാത ശത്രുവിനോടാണ് പോരാടിയത്. ഉല്‍പ്പാദനവും സമ്പദ് ഘടനയുടെ പുനരുജ്ജീവനവും സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്നും കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്തുമെന്നുമുള്ളതായിരുന്നു പ്രതിസന്ധി. എന്നാല്‍ ഡിസംബറോടെ സാഹചര്യങ്ങള്‍ മാറി. നമ്മുടെ കയ്യില്‍ ഉത്തരമുണ്ട്. പദ്ധതികളുണ്ട്. നിലവിലെ സാമ്പത്തിക സൂചികകള്‍ പ്രോത്സാഹനജനകമാണ്. കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ കുറേക്കൂടി ശക്തിപ്പെട്ടു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. അത് തുടരുന്നു. ആത്മനിര്‍ഭര്‍ അഭിയാന്‍ എല്ലാ മേഖലകളിലും കാര്യക്ഷമത വര്‍ധിപ്പിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

World's Confidence in India Strengthened, Says PM NarendraModi

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT