Around us

മരംമുറി മന്ത്രിമാരുടെ അറിവോടെ, പലവട്ടം യോഗം ചേര്‍ന്നു

വയനാട് മരംമുറിയില്‍ ഉത്തരവിറക്കിയത് റവന്യു-വനം മന്ത്രിമാരുടെ കൂടിയാലോചനക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. 2018ലെ സര്‍വ കക്ഷിയോഗത്തിന് ശേഷമാണ് മരംമുറിയുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. അന്നത്തെ റവന്യൂ- വനംമന്ത്രിമാര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കര്‍ഷകരുടെ ഭൂമിയില്‍ കിളിര്‍ത്തുവന്നതും വെച്ചുപിടിപ്പിച്ചതുമായ മരങ്ങള്‍ മുറിക്കാനുളള അനുവാദം വേണമെന്നുളള ആവശ്യം കര്‍ഷക സംഘടനകളുടെ ഭാഗത്ത് നിന്നും മലയോര പ്രദേശങ്ങളിലെ എംഎല്‍എമാരുടെ ഭാഗത്തും നിന്നും വിവിധ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നതായും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ ഉന്നത പൊലീസ് സംഘം വയനാട്ടിലെത്തും. എഡിജിപി എസ്.ശ്രീജിത്താണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. വനംവകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കും. റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് മറയാക്കി മരം കൊള്ള നടന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT