Around us

വി.എസിന് ഇന്ന് 97-ാം പിറന്നാള്‍; ആരവങ്ങളില്ലാതെ ആഘോഷം

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാള്‍. ആരവങ്ങളില്ലാതെ അദ്ദേഹവും കുടുംബവും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ പിറന്നാള്‍ ആഘോഷിക്കും.

കൊവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും മൂലം മുഴുവന്‍ സമയവും വസതിയില്‍ കഴിയുന്ന വി.എസ്. സന്ദര്‍ശകരെ സ്വീകരിക്കാറില്ല. ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തേക്കു വി.എസ്. ഇറങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിഎസിനു പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ നടക്കാന്‍ സഹായം ആവശ്യമുണ്ട്. എന്നാല്‍, പതിവ് പത്രവായനയും ടി.വി. കാണലുമൊന്നും വി.എസ്. മുടക്കിയിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1923 ഒക്ടോബര്‍ 20നാണ് വി.എസ്. ജനിക്കുന്നത്. 1940ല്‍ അദ്ദേഹം പാര്‍ട്ടി അംഗമായി. അംഗത്വത്തില്‍ 80 വര്‍ഷം പൂര്‍ത്തിയാക്കി. 1958ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ അംഗമായ വി.എസ്. കേന്ദ്രനേതൃത്വത്തില്‍ 62 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവാണ്. നിലവില്‍ മലമ്പുഴ മണ്ഡലത്തിലെ എംഎല്‍എയാണ് അദ്ദേഹം.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT