Around us

ലുട്ടാപ്പി ട്വീറ്റ്, വിനു. വി.ജോണ്, റഹീമിനെ അധിക്ഷേപിച്ചെന്ന് വിമര്‍ശനം

രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീമിനെ സി.പി.ഐ.എം പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു. വി ജോണിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനം.

'ബാലരമ പുതിയ ലക്കം വായിച്ചു' എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ വിനു വി. ജോണ്‍ റഹീമിനെ അധിക്ഷേപിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

റഹീമിനെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകളും സംഘ് പരിവാര്‍ സൈബര്‍ അണികളും 'ലുട്ടാപ്പി റഹീം' എന്ന് അധിക്ഷപിക്കാറുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകന് ചേര്‍ന്ന പണിയാണോ ഇത്? താങ്കള്‍ക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത് തുടങ്ങി നിരവധി കമന്റുകളാണ് വിനു വി. ജോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ബുധനാഴ്ച രാവിലെ ചേര്‍ന്ന സി.പി.ഐ.എം അവയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് എ.എ റഹീമിനെ സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ യുവജനങ്ങളുടെ ശബ്ദമാകുമെന്നും തൊഴിലില്ലായ്മ അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രഖ്യാപനത്തിന് പിന്നാലെ എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

SCROLL FOR NEXT