Around us

എസ്എഫ്‌ഐ നേതാവിന്റെ വീട്ടില്‍ ഉത്തരക്കടലാസും സീലും; സര്‍വകലാശാല അന്വേഷിക്കും; മോഷണക്കുറ്റത്തിന് കേസെടുത്തേക്കും 

THE CUE

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. വൈസ് ചാന്‍സലറാണ്പരീക്ഷാ കണ്‍ട്രോളറോടും വൈസ്ചാന്‍സലറോടും അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്.

സര്‍വകലാശാലയില്‍ നിന്നുള്ള ഉത്തരക്കടലാസുകളും സീലും വിദ്യാര്‍ത്ഥിക്ക് ലഭിച്ചതെങ്ങനെയെന്നാണ് അന്വേഷിക്കുക. സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍വകാലശാലയുടെ നടപടി. മോഷണം നടന്നതാവാമെന്നാണ് സംശയിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, മോഷണം കുറ്റം എന്നിവ ചുമത്തി കേസെടുക്കാനാണ് നീക്കം.

16 കെട്ടുകളായി 200 ഷീറ്റുകള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും എഴുതിയ പേജുകളും ഇതിലുണ്ടായിരുന്നു. സര്‍വകാലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെടുത്തത് ഗൗരവത്തിലാണ് സര്‍വകാലശാല കാണുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഇവ എവിടെ നിന്ന് ലഭിച്ചു എന്നതാണ് അന്വേഷിക്കുന്നത്.

പ്രതികളായ ആറ് പേരെയും അനിശ്ചിതകാലത്തേക്ക് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. സര്‍വകാലശാല നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മാത്രം വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് വിമര്‍ശനം.

അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചായി പോലീസ് അറിയിച്ചു. മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് കുറ്റസമ്മതം നടത്തിയത്. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പോലീസിനോട് പറഞ്ഞു. കന്റോണ്‍മെന്റ് പോലീസാണ് ഇക്കാര്യം അറിയിച്ചത്.

'വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കാൻ 21 വർഷം കാത്തിരുന്നു' ; ഇന്ദ്രജിത്ത് സുകുമാരൻ

'നമുക്ക് ഒട്ടും അറിയാത്തൊരാളെ എങ്ങനെയാ കല്യാണം കഴിക്കാ?';കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ട്രെയ്‌ലർ

'ഈ കേസിൽ പോലീസിന് കാര്യമായൊരു വീഴ്ച സംഭവിച്ചിട്ടുണ്ട് ' ; സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ ട്രെയ്‌ലർ പുറത്ത്

വിദ്യാഭ്യാസത്തെ വിപുലപ്പെടുത്താന്‍ നിർമ്മിത ബുദ്ധി സഹായകരമാകുമോ? ശ്രദ്ധേയമായി വായനോത്സവ സെമിനാർ

ബാലസാഹിത്യത്തിന് ലോകത്തെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്: ശോഭ തരൂർ

SCROLL FOR NEXT