Around us

നടിയെ ആക്രമിച്ച കേസ്; രവീന്ദ്രന്‍റെ സമരപ്പന്തലിലെത്തി പിടി തോമസിന്‍റെ ഭാര്യ ഉമ തോമസ്

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് നടന്‍ രവീന്ദ്രന്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കാളിയായി അന്തരിച്ച എം.എല്‍.എ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. ഫ്രണ്ട്‌സ് ഒഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ ആഭിമുഖ്യത്തിലാണ് സത്യാഗ്രഹം നടക്കുന്നത്.

രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന സത്യാഗ്രഹ സമരത്തിലേക്കെത്തിയ ഉമാ തോമസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടപെട്ട് നടിയെ പൊലീസുമായി ബന്ധപ്പെടുത്തിയ ശേഷം പുലര്‍ച്ചെ വീട്ടിലെത്തിയ പി.ടി തോമസ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. പിന്നീട് പല തവണ കേസ് അട്ടിമറിക്കാന്‍ നോക്കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി.ടി. ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ ശക്തമായി നിലപാടെടുത്തേനെയെന്നും ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തീരുമാനിക്കുന്നത് താനല്ലല്ലോ എന്നായിരുന്നു ഉമാ തോമസിന്റെ മറുപടി. പാര്‍ട്ടിയും ഹൈക്കമാന്‍ഡുമാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബ് അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരരുതെന്നും കോടതിയില്‍ നിന്നും അന്വേഷണ സംഘത്തിനെതിരായ പരാമര്‍ശങ്ങളുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നിന്നും വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് എ.ഡി.ജി.പിയുടെ നിര്‍ദേശം.

ഹ്യൂമര്‍ ചെയ്യുന്ന നടിമാര്‍ ഇപ്പോള്‍ കുറവാണ്, പക്ഷെ ഗ്രേസ് ആന്‍റണി എന്നെ ഞെട്ടിച്ചു: സംവിധായകന്‍ റാം

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

SCROLL FOR NEXT