Around us

‘ദുരിതാശ്വാസഫണ്ട് കൊണ്ട് ചെയ്തത് ഇതൊക്കെയാണ്’; പ്രളയം ബാധിക്കാത്ത പുതിയ വീട് ചൂണ്ടി മന്ത്രി എം എം മണി  

THE CUE

പ്രളയത്തെ അതിജീവിക്കുന്ന പുതിയ വീടുകള്‍ പ്രളയഫണ്ടുകൊണ്ട് എന്ത് ചെയ്തു എന്നതിന്റെ ഉത്തരമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ആലപ്പുഴ ചിങ്ങോലിയില്‍ പില്ലറുകള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച വീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. ഇപ്പോഴത്തെ പ്രളയം അതിജീവിച്ച വീടുകളിലൊന്നാണിത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം കേരള സര്‍ക്കാര്‍, സഹകരണ വകുപ്പിന്റെ കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയത്. ഈ പ്രളയകാലത്ത് വീട്ടുകാര്‍ പുതിയ വീട്ടില്‍ത്തന്നെ സുഖമായിതാമസിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയഫണ്ട് കൊണ്ട് എന്തൊക്കെ ചെയ്തു എങ്ങനെയൊക്കെ ചെയ്തു എന്നൊക്കെ ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം കൂടിയാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍.
എംഎം മണി
പ്രളയ ദുരിതാശ്വാസ നിധിക്കെതിരെയും ക്യാംപുകളില്‍ സഹായം എത്തിക്കുന്നത് വിലക്കിയും ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുന്നുണ്ട്.

ദുരിതാശ്വാസനിധിയേക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. നാടിനോട് സ്‌നേഹമുള്ള ആരും ഇങ്ങനെ ചെയ്യില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വലിയ പിന്തുണ ലഭിച്ചു. ഇത്തവണ ഇക്കാര്യം നിലവില്‍ അഭ്യര്‍ത്ഥിച്ചിട്ടില്ല. എന്നിട്ട് പോലും ചിലര്‍ ഇതിനെതിരെ പ്രചാരണവുമായി എത്തിയിട്ടുണ്ട്. ഇത് നാടിനോട് ചെയ്യുന്ന അനീതിയാണ്. നാടിനോട് സ്‌നേഹമുള്ള ആരും ഇങ്ങനെ ചെയ്യില്ല. ദുരിതാശ്വാസനിധിയില്‍ ലഭിക്കുന്ന പണം അതിന് മാത്രമാണ് ചെലവഴിക്കുക. വ്യാജപ്രചരണങ്ങളില്‍ ജനം കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT