Around us

‘ദുരിതാശ്വാസഫണ്ട് കൊണ്ട് ചെയ്തത് ഇതൊക്കെയാണ്’; പ്രളയം ബാധിക്കാത്ത പുതിയ വീട് ചൂണ്ടി മന്ത്രി എം എം മണി  

THE CUE

പ്രളയത്തെ അതിജീവിക്കുന്ന പുതിയ വീടുകള്‍ പ്രളയഫണ്ടുകൊണ്ട് എന്ത് ചെയ്തു എന്നതിന്റെ ഉത്തരമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ആലപ്പുഴ ചിങ്ങോലിയില്‍ പില്ലറുകള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച വീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. ഇപ്പോഴത്തെ പ്രളയം അതിജീവിച്ച വീടുകളിലൊന്നാണിത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം കേരള സര്‍ക്കാര്‍, സഹകരണ വകുപ്പിന്റെ കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയത്. ഈ പ്രളയകാലത്ത് വീട്ടുകാര്‍ പുതിയ വീട്ടില്‍ത്തന്നെ സുഖമായിതാമസിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയഫണ്ട് കൊണ്ട് എന്തൊക്കെ ചെയ്തു എങ്ങനെയൊക്കെ ചെയ്തു എന്നൊക്കെ ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം കൂടിയാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍.
എംഎം മണി
പ്രളയ ദുരിതാശ്വാസ നിധിക്കെതിരെയും ക്യാംപുകളില്‍ സഹായം എത്തിക്കുന്നത് വിലക്കിയും ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുന്നുണ്ട്.

ദുരിതാശ്വാസനിധിയേക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. നാടിനോട് സ്‌നേഹമുള്ള ആരും ഇങ്ങനെ ചെയ്യില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വലിയ പിന്തുണ ലഭിച്ചു. ഇത്തവണ ഇക്കാര്യം നിലവില്‍ അഭ്യര്‍ത്ഥിച്ചിട്ടില്ല. എന്നിട്ട് പോലും ചിലര്‍ ഇതിനെതിരെ പ്രചാരണവുമായി എത്തിയിട്ടുണ്ട്. ഇത് നാടിനോട് ചെയ്യുന്ന അനീതിയാണ്. നാടിനോട് സ്‌നേഹമുള്ള ആരും ഇങ്ങനെ ചെയ്യില്ല. ദുരിതാശ്വാസനിധിയില്‍ ലഭിക്കുന്ന പണം അതിന് മാത്രമാണ് ചെലവഴിക്കുക. വ്യാജപ്രചരണങ്ങളില്‍ ജനം കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT