Around us

ജയലളിതയുടെ മരണവും ദുരൂഹതകളും, അന്വേഷണം നടത്താന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍. ജയലളിതയുടെ മരണത്തെക്കുറിച്ചും അവര്‍ക്ക് ലഭിച്ച ചികിത്സകളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡി.എം.കെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികളുമായി മുന്നോട്ട് പോയത്.

മുതിര്‍ന്ന നേതാവെന്ന് നിംസംശയം പറയാവുന്ന നേതാവ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് 75 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചതുമായി ബന്ധപ്പെട്ട് പൊതുജനതാത്പര്യാര്‍ത്ഥം സര്‍ക്കാര്‍ അന്വേഷിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ നടന്ന ദുരൂഹമരണങ്ങളും അവിടെ നടന്ന കൊള്ളയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് ഈ കേസും അന്വേഷിക്കുന്നത്.

ജയലളിതയുടെ മരണശേഷം അവരുടെ സ്വത്തുക്കള്‍ ഇപ്പോള്‍ രാഷ്ട്രീയ വിവാദത്തിലാണ്. തോഴി ശശികല അടക്കം അണ്ണാ ഡിഎംകെ നേതാക്കളെയും ഉന്നമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുകയാണ് ചെയ്യുന്നതെന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT