Around us

പഴവും ചോറും നല്‍കാന്‍ പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും തിരിച്ചയച്ചു; നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ചു

എറണാകുളം കടങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചതായി കുടുംബം. ശനിയാഴ്ച രാവിലെ നാണയം വിഴുങ്ങിയ കുട്ടിയെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. പഴവും ചോറും നല്‍കിയാല്‍ വയറിളകി നാണയം പുറത്ത് വരുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും എത്തിയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. ആലുവ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു കുട്ടിയെ ആദ്യം എത്തിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടുപോയി. പഴവും ചോറും നല്‍കിയാല്‍ നാണയം പുറത്ത് വരുമെന്ന് നിര്‍ദേശിച്ച് മടക്കിയയച്ചു.കണ്ടെയെന്‍മെന്റ് സോണില്‍ നിന്നും വന്നതിനാല്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.

ആലുവ ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് സര്‍ജന്‍ ഇല്ലായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. എക്‌സേറെ എടുത്തുരുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണോയെന്ന് അന്വേഷിച്ചില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചത്.

ചെറുകുടലില്‍ നിന്നും നാണയം എടുക്കാനുള്ള സൗകര്യം ഇല്ലായിരുന്നുവെന്ന് എറണാകുളം ജനറല്‍ ആശുപത്രി അധികൃതരും പറയുന്നു. ഗാസ്‌ട്രോ സര്‍ജറി ചെയ്യാനുള്ള സൗകര്യമില്ല. അതിനാലാണ് മടക്കിയതെന്നാണ് വിശദീകരണം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT