Around us

മകളുടെ പേരിൽ ആശുപത്രി വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനം നല്‍കി സുരേഷ്‌ഗോപി

കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന 'പ്രാണ പദ്ധതി' തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കി. പദ്ധതിയുടെ ഭാഗമായി മകൾ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനം ഒരുക്കി. പൊതുജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്താദ്യമായി പ്രാണ പദ്ധതി' പൂർത്തിയാക്കിയത് . രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണിത്.

മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല. ഒരു കൊറോണ രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയില്‍ വ്യക്തമാക്കി.

ആറുവാര്‍ഡുകളിലെ 500 ബെഡുകള്‍ക്ക് അരികിലായാണ് പ്രാണ പദ്ധതിവഴി ഓക്‌സിജന്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഒരു കട്ടിലില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചെലവ് വരുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സയുടെ തുടക്കത്തില്‍ സിലിണ്ടര്‍ മുഖേനയാണ് ഇവിടെ ഓക്‌സിജന്‍ എത്തിച്ചിരുന്നത്.

21കോടിയിലധികം കളക്ഷൻ; റെക്കോർഡുമായി പ്രകമ്പനം മുന്നോട്ട്... മുന്നോട്ട്

'പാതിരാത്രി' ഒടിടിയിലേക്ക്; സീ 5ൽ ഫെബ്രുവരി 20 മുതൽ

ജന‘നായ‘കൻ തിയറ്ററിൽ; പെണ്ണും പൊറാട്ടും പ്രേക്ഷക - നിരൂപക ശ്രദ്ധ നേടുന്നു

തിയറ്റർ ആഘോഷത്തിനുള്ള നേരം അടുക്കുന്നു; 'പേട്രിയറ്റ്' ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി

റമദാന്‍: യുഎഇയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും

SCROLL FOR NEXT