Around us

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി; നഷ്ടപരിഹാര തുക കേരള ഹൈക്കോടതിക്ക് കൈമാറും

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി. ഒമ്പത് വര്‍ഷമായി തുടരുന്ന കേസാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്.

നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാനും സുപ്രീം കോടതി ഉത്തരവിട്ടു.

മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാലുകോടി വീതവും ബോട്ടുടമ ഫ്രൈഡിക്ക് രണ്ട് കോടിയുമാണ് നഷ്ടപരിഹാരം നല്‍കുക.

2012 ഫെബ്രുവരി 15നു വൈകുന്നേരമാണ് സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്.

എന്റിക്ക ലെക്‌സി എന്ന കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെച്ചത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT