Around us

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി; നഷ്ടപരിഹാര തുക കേരള ഹൈക്കോടതിക്ക് കൈമാറും

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി. ഒമ്പത് വര്‍ഷമായി തുടരുന്ന കേസാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്.

നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാനും സുപ്രീം കോടതി ഉത്തരവിട്ടു.

മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാലുകോടി വീതവും ബോട്ടുടമ ഫ്രൈഡിക്ക് രണ്ട് കോടിയുമാണ് നഷ്ടപരിഹാരം നല്‍കുക.

2012 ഫെബ്രുവരി 15നു വൈകുന്നേരമാണ് സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്.

എന്റിക്ക ലെക്‌സി എന്ന കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെച്ചത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT