Around us

ലൈംഗിക അതിക്രമ കേസുകളില്‍ ഇരയായവരെ മാനസികമായി തളര്‍ത്തരുത്, വിചാരണ കോടതികളോട് സുപ്രീം കോടതി

ലൈംഗിക അതിക്രമത്തിനിരയായവരെ വിചാരണ വേളയില്‍ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ വിസ്താരം പാടില്ലെന്ന് സുപ്രീം കോടതി. ഇരകളുടെ വിസ്താരം അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, ജെപി പര്‍ദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടതു സംബന്ധിച്ച മാര്‍ഗരേഖയും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

ലൈംഗിക അതിക്രമത്തിന് ഇരയായവരെ മാന്യമായ രീതിയില്‍ വിസ്തരിക്കണം. ഇന്‍ ക്യമറയില്‍ ആയിരിക്കണം വിസ്താരം. പ്രതിഭാഗം ഇരയെ വിസ്തരിക്കേണ്ടത് അവരോട് ബഹുമാനം പുലര്‍ത്തിക്കൊണ്ടാവണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

അതിജീവിത കോടതിയെലത്തി മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണ കോടതി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT