Around us

ക്രിമിനല്‍ പ്രവര്‍ത്തനത്തെ അങ്ങനെ കണ്ടാല്‍ മതി, അതിന്റെ പേരില്‍ എല്ലാ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്: സ്പീക്കര്‍

കിഴക്കമ്പലത്തെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചെന്നു കരുതി എല്ലാവരെയും അങ്ങനെ കാണരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. അക്രമ പ്രവര്‍ത്തനങ്ങളെ അങ്ങനെ മാത്രം കണ്ടാല്‍ മതിയെന്നും എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ 25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതിലും ഒരു ന്യൂനപക്ഷം ഉണ്ടാകും. അതുകൊണ്ട് കേരളത്തിലെ എല്ലാ അതിഥി തൊഴിലാളികളെയും അക്രമികളായി കാണുന്നത് ശരിയല്ലെന്നും എം. ബി രാജേഷ് പറഞ്ഞു.

'ആര് നടത്തിയാലും ക്രിമിനില്‍ പ്രവര്‍ത്തനത്തെ ക്രിമിനല്‍ പ്രവര്‍ത്തനമായി തന്നെ കണ്ടാല്‍ മതി. അല്ലാതെ അതിന്റെ പേരില്‍ അതിഥി തൊഴിലാളികളെ മുഴുവന്‍ മുദ്രകുത്തുന്നതൊന്നും ശരിയായ കാര്യമല്ല. 25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എല്ലാവരും ഒരുപോലെയല്ലല്ലോ. ഏതെങ്കിലും ഒരു ന്യൂനപക്ഷം തിരിച്ച് ഉണ്ടാകും. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഈ തരത്തില്‍ മുദ്ര കുത്തുന്നതും അവരെ വേട്ടയാടുന്നതും ശരിയല്ല,' എം.ബി രാജേഷ് പറഞ്ഞു.

അതേസമയം കിഴക്കമ്പലത്ത് അതിഥിതൊഴിലാളികള്‍ പൊലാസിനെ മര്‍ദ്ദിച്ചത് മദ്യ ലഹരിയിലാണെന്നാണ് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞത്. സംഭത്തില്‍ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എസ്.പി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് എറണാകുളം കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസിനെ ആക്രമിച്ച തൊഴിലാൡകള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ക്ക് തീയിട്ടു. ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. കത്തിച്ച ജീപ്പില്‍ നിന്നും പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ സി.ഐ. അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസിന് പരിക്ക് പറ്റിയത്.

ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയിലാണ് ആദ്യം തര്‍ക്കമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ചേരി തിരിഞ്ഞ് തൊഴിലാളികള്‍ ഏറ്റുമുട്ടുകയായിരുന്നു. ഇത് പരിഹരിക്കാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരെയാണ് തൊഴിലാളികള്‍ കൂട്ടമായി അക്രമിച്ചത്.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT