ശശി തരൂര്‍ 
Around us

അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ സംഘം ഇന്ത്യയുടെ ഐക്യം നശിപ്പിക്കാനാണോ തീരുമാനിച്ചിരിക്കുന്നത്? കേന്ദ്രത്തിനെതിരെ ശശി തരൂര്‍

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ സംഘം ഇന്ത്യ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഐക്യം നശിപ്പിക്കാനാണോ തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒരു വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്ത യോഗ ടീച്ചര്‍മാരോടും ഡോക്ടര്‍മാരോടും ഇറങ്ങിപ്പോകാന്‍ ആയുഷ് സെക്രട്ടറി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ വിമര്‍ശനം. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഹിന്ദി മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെബിനാറില്‍ നിന്ന് പുറത്തുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു സെക്രട്ടറി ആവശ്യപ്പെടുന്നത് അസാധാരണമാണ്. സര്‍ക്കാരിന് അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഉടന്‍ തന്നെ സെക്രട്ടറിയെ മാറ്റി പകരം ഒരു തമിഴ് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിയോഗിക്കുകയാണ് വേണ്ടത്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ സംഘം ഇന്ത്യ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഐക്യം നശിപ്പിക്കാനാണോ തീരുമാനിച്ചിരിക്കുന്നത്?', തരൂര്‍ ട്വീറ്റില്‍ പറയുന്നു.

ആയുഷ് മന്ത്രാലയം നടത്തിയ വെബിനാറിനിടെയായിരുന്നു സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ വിവാദ നടപടി. തനിക്ക് ഹിന്ദിയില്‍ സംസാരിക്കാനാണ് താല്‍പര്യമെന്നും ഇംഗ്ലീഷ് വേണമെന്നുള്ളവര്‍ക്ക് വെബിനാറില്‍ നിന്ന് പുറത്തുപോകാമെന്നുമായിരുന്നു സെക്രട്ടറി വെര്‍ച്വല്‍ ട്രെയിനിങിനിടെ പറഞ്ഞത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. വെബിനാറില്‍ പങ്കെടുത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരും ആയുഷ് സെക്രട്ടറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേസമയം പുറത്തുവന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് ആയുഷ് സെക്രട്ടറി ദ ഹിന്ദുവിനോട് പ്രതികരിച്ചത്.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT