Around us

കളമശ്ശേരിയിൽ സി.പി.എം പട്ടികയിൽ രാജീവും റഹീമും

പാലാരിവട്ടം പാലം അഴിമതി കേസ് യൂ.ഡി.എഫിലുണ്ടാക്കിയ പ്രതിസന്ധിയെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ സി.പി.എം. കേസിലുൾപ്പെട്ട് ജയിലിൽ കിടന്ന മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പ്രതിനിധീകരിക്കുന്ന കളമശ്ശേരി മണ്ഡലം പിടിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്.

സംസ്ഥാന സമിതി അംഗം കെ.ചന്ദ്രൻ പിള്ളയുടെ പേരും സാധ്യത പട്ടികയിലുണ്ടായിരുന്നു. ഇപ്പോൾ പി.രാജീവിന്റെയും എ.എ റഹീമിന്റെയും പേരുകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. പൊതുസമ്മതിയുള്ള സ്വതന്ത്രരെ മത്സരിപ്പിക്കുന്ന കാര്യവും സി.പി.എം ആലോചിച്ചിരുന്നു.

ബാർക്കോഴ കേസിലൂടെ തൃപ്പുണിത്തുറയിൽ കെ.ബാബുവിനെ തോൽപ്പിച്ചത് യുവനേതാവായ എം.സ്വരാജായിരുന്നു. അതേ രീതിയിൽ കളമശ്ശേരിയും പിടിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. 2011 മുതൽ വി.കെ ഇബ്രാഹിംകുഞ്ഞാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ജാമ്യത്തിലിറങ്ങിയ വി.കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്.

വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് മുസ്ലിംലീഗിലേയും കോൺഗ്രസിലെയും വലിയൊരു വിഭാഗം എതിരാണ്. പാലാരിവട്ടം കേസ് സജീവമായി ചർച്ചയാക്കാൻ ഇടതുപക്ഷത്തിന് ഇതിലൂടെ കഴിയുമെന്നാണ് ഇവരുടെ വാദം.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT